പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പെറ്റമ്മയെ പോലെ പരിചരിച്ചു; ചിങ്ങപുരം സ്വദേശിനിയായ പോലീസുകാരി രമ്യയ്ക്ക് റോട്ടറി ക്ലബിന്റെ സ്നേ​ഹാദരം


കൊയിലാണ്ടി: അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് അമ്മയില്‍നിന്നും തട്ടിയെടുത്തു കൊണ്ടുപോയ 12 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി മുലപ്പാല്‍ നല്‍കിയ ചിങ്ങപുരം സ്വദേശിനിയും ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസറുമായി രമ്യയ്ക്ക് സ്നേഹാദരം നൽകി മുക്കം റോട്ടറി ക്ലബ്‌.

ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത്. പരാതിയെ തുടർന്ന് ചേവായൂർ പൊലീസ് നവജാത ശിശുവിനെ വീണ്ടെടുത്തപ്പോൾ തിരികെ ഉമ്മയുടെ അടുത്തെത്തുന്നത് വരെ 12 ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് അമ്മയായത് രമ്യയായിരുന്നു. രമ്യയുടെ പ്രവൃത്തി നേരത്തേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പോലീസ് മേധാവിടക്കമുള്ളവരുടെ പ്രശംസയും ഇതിലൂടെ രമ്യയെതേടിയെത്തി.

‘ഇത് രമ്യ, മുലകുടിക്കുന്നൊരു കുഞ്ഞിനെ വീട്ടിലിരുത്തി ഡ്യൂട്ടി ചെയ്യാനിറങ്ങിയ മുലയൂട്ടുന്നൊരമ്മ’; ചേവായൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയും ചിങ്ങപുരം സ്വദേശിയുമായ രമ്യയെ കുറിച്ചുള്ള പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന അനുമോദന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ്‌ ഡോ. നിനകുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണര്‍ ഡോ. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. ക്ലബ്‌ സെക്രട്ടറി അരുണ, റോട്ടറി ഡിസ്ട്രിക്‌ട് ചെയര്‍ കെ.പി. അനില്‍കുമാര്‍, ഹുസ്സന്‍ ഗ്രീന്‍ഗാര്‍ഡന്‍, സുകുമാരന്‍, രജിക കാമത്, കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

‘നല്ല പൊലീസുകാരി, യഥാര്‍ത്ഥ അമ്മ’; പിഞ്ചുകുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച ചിങ്ങപുരം സ്വദേശിനി രമ്യയ്ക്ക് കേരള പൊലീസിന്റെയും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ആദരം

Summary: Ramya breast feeds 12 days old baby, rottary club honored chingapuram native police officer