‘സ്വര്‍ണത്തിന്റെ കാര്യം പറഞ്ഞ് മര്‍ദ്ദിച്ചു, അവളെ വിളിക്കാന്‍ അമ്മ പോയെങ്കിലും കൂടെ വിട്ടില്ല’; കൊയിലാണ്ടി സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍



കൊയിലാണ്ടി:
കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കള്‍. ചെറിയ മങ്ങാട് വിനോദിന്റെയും, കാഞ്ചനയുടെയും മകള്‍ ശ്രുതി (27) നെ ആണ് ചോമ്പാല്‍ കണ്ണൂക്കരയിലെ പാണ്ടികശാല വളപ്പില്‍ വിപിന്റെ വീട്ടില്‍ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ തങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ടെന്ന് ശ്രുതിയുടെ സഹോദരന്‍ ശ്രീകാന്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ”രണ്ടുദിവസവും മുമ്പ് സ്വര്‍ണ കമ്മല്‍ കാണാതായ കാര്യം പറഞ്ഞ് ശ്രുതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പിറ്റേദിവസം അഴളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകാനായി അമ്മ പോയെങ്കിലും അവര്‍ കൂടെ വിടാന്‍ തയ്യാറായില്ല. അന്ന് രാത്രിയും അവളെ അടിക്കുകയും മറ്റും ചെയ്തതായാണ് അയല്‍വാസികള്‍ പറഞ്ഞത്.” ശ്രീകാന്ത് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ചൊമ്പാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

ചോമ്പാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ട്. മരണമടഞ്ഞ ശ്രുതിക്ക് ഒരു മകളുണ്ട് ദുര്‍ഗ്ഗാലക്ഷ്മി.