ഏഴു വയസ്സുകാരിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; പോക്‌സോ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിയ്ക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി


കൊയിലാണ്ടി: ഏഴ് വയസുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. കോയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പിയുടേതാണ് വിധി.

വില്ല്യാപ്പള്ളി, പൊന്‍മേരി പറമ്പില്‍ സ്വദേശി വലിയമലയില്‍ കോളനിയില്‍ അനീഷ് ( 42)ആണ് ശിക്ഷിക്കപ്പെട്ടത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരവും ശിക്ഷ വിധിച്ചത്. പിഴയായി അടയ്ക്കുന്ന തുകയില്‍ നിന്നും ഒരുലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് ശിക്ഷ നീട്ടണമെന്നും വിധിയില്‍ പറയുന്നു.

2020 ല്‍ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പ്രതി പലതവണ പെണ്‍കുട്ടിക്ക് ലൈംഗികാവയവം കാണിച്ചു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടി കാര്യം അമ്മയോടെ പറഞ്ഞതോടെ കുടുംബം പരാതി നല്‍കുകയായിരുന്നു.

വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സബ് ഇന്‍സ്പെക്ടര്‍ വി.പ്രേമലതയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.