കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകള്‍ കൊയിലാണ്ടിയില്‍ പിടിയില്‍; പ്രതികളെ കുടുക്കിയത് ജ്വല്ലറി ഉടമയുടെ ജാഗ്രത


കൊയിലാണ്ടി: കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ സ്ത്രീകള്‍ കൊയിലാണ്ടിയില്‍ മോഷണശ്രമത്തിനിടെ പിടിയില്‍. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് പിടിയിലായത്.

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ഇവര്‍ കടയിലെക്ക് കയറിയപ്പോള്‍ ഇവരെ തിരിച്ചറിയുകയും കടയില്‍ പിടിച്ചു വെക്കുകയുമായിരുന്നു. ഇതില്‍ ഏജന്റെന്ന് പറയുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു.

കടയില്‍ ഉണ്ടായിരുന്നവളെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് മനസ്സിലിക്കാന്‍ സാധിച്ചത്.

ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് സ്ഥലങ്ങള്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ഏജന്റുമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.