ചങ്ങരോത്ത് യുവാക്കളെ വീട്ടിൽ കയറി ആക്രമിച്ച് കുറുനരി; മുഖത്ത് കടിച്ചു, കൈവിരൽ കടിച്ചുമുറിച്ചു, തുട എല്ലിനും സാരമായ പരിക്ക്


പേരാമ്പ്ര: യുവാക്കളെ വീട്ടിൽക്കയറി ആക്രമിച്ച് കുറുനരി. ചങ്ങരോത്ത് പഞ്ചായത്ത് കല്ലൂർ ഭാഗത്ത് ആണ് രണ്ടു പേർക്ക് കുറുക്കന്റെ കടിയേറ്റത്. കാഞ്ഞിരക്കടവത്ത് നിധീഷ് (34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന നിധിഷ്. കുറുനരി ഇയാളുടെ നേരെ ചാടി വീഴുകയും, മുഖത്തു കടിയ്ക്കുകയുമായിരുന്നു. കുറുനരിയുടെ ആക്രമണത്തിൽ സാബിത്തിനും സാരമായ പരിക്കുകളുണ്ടായി.സാബിത്തിന്റെ കൈവിരൽ കടിച്ചുമുറിച്ചു, കാൽ മുട്ടിനു താഴെയും, തുട എല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെയും വീട്ടിൽ വെച്ച് തന്നെയാണ് കുറുനരി ആക്രമിച്ചത്.

പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ടോടെ കുറുനരിയെ നാട്ടുകാർ എല്ലാവരും ചേർന്ന് തല്ലിക്കൊന്നു.

സംഭവത്തെത്തുടർന്ന് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുകയും അവർ നടത്തിയ പരിശോധനയിൽ ആക്രമിച്ചത് കുറുനരിയാണെന്നു പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.