ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ തന്നെ, പ്രൊജക്ടര്‍ ലഭിച്ചില്ല, കള്ളന് മാനസാന്തരം; അരിക്കുളത്ത് മോഷണം പോയ വാര്‍പ്പ് സീറ്റുകള്‍ തിരിച്ചു വച്ച് കള്ളന്‍


അരിക്കുളം: കള്ളന് മാനസാന്തരം കളവുപോയ വാര്‍പ്പ് സീറ്റ് തിരിച്ചു കൊണ്ടു വച്ചു. കഴിഞ്ഞ ദിവസം അരിക്കുളം കുരുടി മുക്ക് തട്ടാറത്ത് അറേബ്യന്‍ അഹമ്മദിന്റെ പുതുതായി നിര്‍മ്മിക്കുന്ന ബില്‍ഡിങ്ങിന്റെ സൈറ്റില്‍ വച്ചാണ് 46 ഓളം വാര്‍പ്പ് സീറ്റ് കളവ് പോയത്. ഇതോടൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ കളി കാണാന്‍ വേണ്ടി കുരുടി മുക്കിലെ പുതുതായി പണിനടന്നു കൊണ്ടിരിക്കുന്ന ടറഫില്‍ സൗകര്യമൊരുക്കിയിരുന്ന നാല്‍പ്പതിനായിരം രൂപയോളം വിലവരുന്ന പ്രൊജക്ടറും അനുബന്ധ സാധനങ്ങളും കള്ളന്മാര്‍ അടിച്ചു കൊണ്ടുപോയിരുന്നു.

വാര്‍പ്പ് സീറ്റുകള്‍ ഇന്നലെ രാത്രിയോ തിരികെ വെച്ചു വെങ്കിലും പ്രൊജക്ടറും അനുബന്ധ സാധനങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. കള്ളനെ തിരിച്ചറിഞ്ഞതായി ബില്‍ഡിംഗ് ഉടമ അറേബ്യന്‍ അഹമ്മദ് തട്ടാറത്ത് പറഞ്ഞു. പ്രൊജക്ടറും ഇയാള്‍ തന്നെയാണ് മോഷ്ടിച്ചതായാണ് കരുതുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. മോഷണ സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ടായിരുന്നു.

കുരുടി മുക്കിലും പരിസരപ്രദേശങ്ങളിലും പോലിസിന്റെ രാത്രികാല പെട്രോളിങ്ങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.