koyilandynews.com

Total 3016 Posts

എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ

ഇപ്പോഴെനിക്കാ മീനുകളുടെ പേരറിയാം, കടലിരമ്പം കേള്‍ക്കാം; സോമന്‍ കടലൂരിന്റെ പുള്ളിയന്റെ വായന

സോമൻ കടലൂരിൻ്റെ പുള്ളിയൻ എന്ന പുതിയ പുസ്തകം കുറച്ചായി പുസ്തക ഷെൽഫിൽ സുഷുപ്തിയിലാണ്. പുള്ളിയന് ജീവൻ വെക്കാൻ ഒരു പനിക്കാലം വേണ്ടി വന്നു.  പനിചൂണ്ടയിൽ കുരുങ്ങിയ പുള്ളിയൻ തിരണ്ടി മനസ്സിനെ  വലിച്ചു കൊണ്ടു പോവാൻ തുടങ്ങി. ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കടലിരമ്പം കേൾക്കാം. പുള്ളിയനും, കടുകപാരയും, കടും പിരിയും, ചെമ്പല്ലിയും,  ബാമീനും പിന്നെ പേരറിയാത്ത കോടാനു

‘തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം’

സോമന്‍ കടലൂര്‍ അതീവ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഓർമ്മപ്പുസ്തകം വായിച്ചതിന്റെ ആഹ്ളാദത്തിലാണ് ഞാൻ. പുസ്തകത്തിന്റെ പേര്: ഓർമ്മകൾ പൂക്കുന്ന രാത്രി. എഴുത്തുകാരൻ: ഷഹനാസ് തിക്കോടി. ഒരേ ദേശക്കാരാണ് ഞങ്ങളെങ്കിലും മൂന്നോ നാലോ വർഷം മുമ്പാണ് ഈ യുവാവിനെ ഞാൻ പരിചയപ്പെടുന്നത്. യഥാർത്ഥ പ്രവാസിയായി ഷഹനാസും നാട്ടുപ്രവാസിയായി ഞാനും ഒരൊളിച്ചുകളി നടത്തുകയായിരുന്നോ എന്ന തോന്നൽ ഉണ്ട്.

വിശ്വാസത്തിന്റെ മൂന്ന് കൊയിലാണ്ടി വര്‍ഷങ്ങള്‍; വായനക്കാരുടെ സ്വന്തം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് മൂന്നാം പിറന്നാള്‍

ഇന്ന് 2023 ഡിസംബര്‍ ആറ്. മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ഡിസംബര്‍

Ashika Hotel | വെറും അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബുഫെ ചോറ് കഴിച്ചാലോ | Calicut Food

വെറും അന്‍പത് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബുഫെ ചോറ് കഴിച്ചാലോ. കോഴിക്കോട് കുറ്റിച്ചിറയിലുള്ള അഷിക്കാ ഹോട്ടലിലാണ് വയറും മനസും നിറയ്ക്കുന്ന ഈ സംഭവമുള്ളത്. വെറും അന്‍പത് രൂപ കൊടുത്താല്‍ ഇവിടെ ആര്‍ക്കും ആവശ്യമുള്ളത് എടുത്ത് കഴിക്കാം. അങ്ങനെ വെറുതേ ഒരു തട്ടിക്കൂട്ട് ഭക്ഷണമല്ല ഇവിടെ. രണ്ട് തരം റൈസ് ഉണ്ട്. പൊന്നി വേണ്ടവര്‍ക്ക് പൊന്നി, കുറുവ വേണ്ടവര്‍ക്ക്

ആ ഓസ്ക്കാര്‍ നോമിനേഷന്‍റെ ആദരം സൂരജിനുമുള്ളതാണ്, കോടിക്കലിനും | കോടിക്കല്‍ ഡയറി

  പി.കെ. മുഹമ്മദലി കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ കഥ 2018 ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിദുരിതം താണ്ടിയ മലയാളികള്‍ക്ക് അതിജീവനത്തിന്‍റെ വഴികളില്‍ ഈ ഓസ്കാര്‍ നോമിനേഷനും സന്തോഷമുണ്ടാക്കുന്നതാണ്. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തെ എടുത്തുയര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു സിനിമ. കോടിക്കലിനും ഇത് അഭിമാനത്തിന്‍റെ അവസരമാണ്. ജീവന്‍രക്ഷിക്കാന്‍ തങ്ങളുടെ

വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്‍റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി

  പി.കെ.മുഹമ്മദലി ‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചു. വിഷാദത്തിന്‍റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്‍റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. പ്രസവാനന്തര വിഷാദത്തിന്‍റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും

പേരില്‍ മാത്രമാവുമോ നന്തി നാരങ്ങോളിക്കുളത്തിന്‍റെ കുളം? | കോടിക്കല്‍ ഡയറി – പി.കെ. മുഹമ്മദലി

പി.കെ. മുഹമ്മദലി വെള്ളത്തിനടിയിലേക്ക് മുങ്ങി കണ്ണ് തുറന്നാല്‍ മരിച്ച് പോയ പ്രിയപ്പെട്ടവരെ കാണാനാവുമെന്നാണ് ഫഹദ് ഫാസില്‍ ‘അന്നയും റസൂലും’ സിനിമയില്‍ പറയുന്നത്. നാരോങ്ങോളിക്കുളത്തില്‍ പണ്ടൊക്കെ കുളിക്കുമ്പോള്‍ ചുമ്മാ ഫഹദിന്‍റെ ഈ ഡയലോഗ് ഓര്‍മ വന്നിരുന്നു. ഇന്ന് മരിച്ച ഒരു കുളത്തെ കാണാന്‍ ആരാണ് കണ്ണ് തുറക്കേണ്ടത് എന്ന ചോദ്യമാണ് നാരങ്ങോളി കുളത്തെ ജനങ്ങളുടെ ചോദ്യം. കൊയിലാണ്ടി

‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം

  പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ

വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍

  പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്