കൂടുതല്‍ ട്രയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനോടുളള അവഗണന അവസാനിപ്പിക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ മാര്‍ച്ചുമായി സി.പി.എം.


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുളള കേന്ദ്രസര്‍ക്കാരിന്റെ നിരന്തര അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി സി.പി.എം. ഇന്ന് വൈകീട്ട് നാലുമണിക്ക് കൊയിലാണ്ടി ടൗണില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ വരെയാണ് മാര്‍ച്ച്. മംഗളുരു ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രയിനുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

പുതുതായി ജീവനക്കാരെ നിയമിച്ച് ടിക്കറ്റ് കൗണ്ടറുകള്‍ വര്‍ധിപ്പിക്കുക, ഗുജറാത്തിലേക്കടക്കം നിരവധി യാത്രക്കാരുളള എല്ലാ തീവണ്ടികളും കൊയിലാണ്ടിയില്‍ നിര്‍ത്തുക. കോവിഡ് കാലത്ത് താല്‍ക്കാലികമായി നിര്‍ത്തിയ സ്‌റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്.