തുഷാരിഗിരിക്ക് ഏതാനും കിലോമീറ്റര്‍ അകലെയുണ്ട് അതിമനോഹരമായ വെള്ളച്ചാട്ടം; കോഴിക്കോട് ജില്ലയിൽ അധികമാരും കാണാത്ത ആ മനോഹരമായ പാറക്കെട്ടുകളെക്കുറിച്ച് അറിയാം


തിരുവമ്പാടി: തിരക്കുള്ള ജീവിതത്തിൽ അല്പസമയം ആശ്വസിക്കാൻ നമ്മൾ ഏവരും ആശ്രയിക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ്. നിറഞ്ഞൊഴുകുന്ന പുഴകളും, കായലും, മലകളും, വെള്ളച്ചാട്ടങ്ങളുമെല്ലാം നമ്മുടെ ആശ്വാസ കേന്ദ്രങ്ങളാകുന്നു. ഇത്തരത്തിൽ പ്രകൃതിയൊരുക്കിയ ഒരു സൗന്ദര്യ കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടവും.

കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് ആനക്കാംപൊയിലിൽ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം. പതിമൂന്നു വര്‍ഷം മുൻപാണ് അരിപ്പാറ ടുറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഇരുവഴിഞ്ഞി പുഴയുടെ ഭാഗമായ ഇവിടേക്ക് സാഹസികത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്.

പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ആരുടെയും മനം കവരും. ശാന്തമായ ചുറ്റുപാടുകളും കൂറ്റന്‍ കറുത്ത പാറകള്‍ക്കിടയിലുള്ള സമൃദ്ധമായ പച്ചപ്പും വെള്ളച്ചാട്ടത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

അരിപ്പാറ എന്ന പേരിന്റെ അര്‍ത്ഥം ‘അരിയുടെ പാറ’ എന്നാണ്, ചെറുതും വലുതുമായ ധാരാളം പാറകള്‍ സമീപത്തായി കാണാം. അവയ്ക്കിടയിലുള്ള നിരവധി പ്രകൃതിദത്ത ജലക്കുളങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് മികച്ച നീന്തല്‍ അനുഭവം നല്‍കുന്നു, പാറകളിലെ വിള്ളലുകളിലൂടെ ഒഴുകുന്ന പ്രകൃതിദത്തമായ വെള്ളം അതിശയകരമായ സംഗീത പശ്ചാത്തലം സൃഷ്ടിക്കുന്നു.

അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു യാത്ര, കേരളത്തിന്റെ ഗ്രാമീണ മനോഹാരിത അനുഭവിക്കാനും അതിന്റെ സമ്പന്നമായ ജൈവവൈവിധ്യം കാണാനും നിങ്ങളെ അനുവദിക്കുന്നു. ഈ വെള്ളച്ചാട്ടത്തില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് ‘തുഷാരഗിരി’ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പ്രശസ്തമായ വെള്ളച്ചാട്ടം. മണ്‍സൂണ്‍ കാലത്ത് അരിപ്പാറ ഏറ്റവും ആകര്‍ഷണീയമാണ്. അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടമായതിനാല്‍, വര്‍ഷത്തില്‍ ഭൂരിഭാഗവും ഈ സ്ഥലം ഒറ്റപ്പെട്ട നിലയിലാണ്.

മനസിന് കുളിര്‍മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറയിലേത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം 10 രൂപയാണ് നിരക്ക്. അറബി കടലില്‍ ചാലിയാര്‍ പുഴ വഴി എത്തുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ ഉല്‍ഭവമാണ് അരിപ്പാറയുടെ മേലേയുള്ള വനാന്തരങ്ങളില്‍ നിന്ന് തുടങ്ങുന്നത്. ഒരുപാട് പ്രത്യേകത നിറഞ്ഞിട്ടുള്ള പാറകളാണ് അരിപ്പാറയെ സമ്പന്നമാക്കുന്നത്. ഈ പാറകളിലുള്ള കുഴികളും അതിലൂടെ ഒഴുകി വരുന്ന ശുദ്ധ ജലവും നമ്മുടെ മനം കവരും.


എത്തിച്ചേരാൻ

കോഴിക്കോട്ട് നിന്നും വരുന്നവർക്ക് തിരുവമ്പാടി നിന്നും 15 കിലോമീറ്ററോളം ഉണ്ട്. മലപ്പുറം ജില്ലയിൽനിന്നാണെങ്കിൽ മുക്കത്തുനിന്നും പുല്ലൂരാം പാറ വഴിക്ക് 18 കിലോമീറ്റർ പോയാൽ മതി. രണ്ട് വഴിക്കും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഉണ്ട്.