ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി


കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി.

പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ജഡ്ജ് ടി.പി. അനില്‍ നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാര്‍ത്ഥനെ (61) തിരെ ശിക്ഷ വിധിച്ചത്. 2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോവുമായിരുന്ന ഒന്‍പത് വയസുകാരിയെ പ്രതി പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ചില്‍ഡ്രണ്‍സ് ഹോം ലെ കൗണ്‌സലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞിരുന്നത്. കുറ്റ്യാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ്‌കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.