ക്യൂവിൽ നിന്ന ആൾക്ക് നേരെ വെട്ടുകത്തി വീശി ഭീഷണി; തിരൂരിലെ ബീവറേജസ് ഔട്ട്ലെറ്റിന് മുമ്പിൽ മദ്യപന്റെ പരാക്രമം, സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


തിരൂര്‍: വെട്ടുകത്തിയുമായി തിരൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യപന്റെ പരാക്രമം.  മദ്യം വാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് നേരേയാണ് മദ്യലഹരിയിലാണ്ട അക്രമി കത്തിവീശിക്കാണിച്ച് വിരട്ടിയത്. രണ്ടുദിവസം മുന്‍പുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മദ്യപാനിയുടെ സിനിമാസ്റ്റെയ്ല്‍ അക്രമം  വൈറലായത്.

മദ്യം വാങ്ങാന്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന ആള്‍ക്ക് നേരെ അക്രമി വെട്ടുകത്തിവീശി ഭീഷണിപ്പെടുത്തുന്നതും ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് തള്ളിമാറ്റുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മദ്യപാനലഹരിയിലുള്ള ഈ കൈവിട്ട കത്തിവീശലും പരാക്രമവും തിരൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ആദ്യത്തെ സംഭവമല്ല.   മാസങ്ങള്‍ക്ക് മുന്‍പും ഇവിടെ സമാന രീതിയില്‍ അക്രമസംഭവങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലെത്തിയ യുവാക്കളാണ് അന്ന് അക്രമം നടത്തിയത്. മദ്യം വാങ്ങാനെത്തിയ മറ്റൊരാളെ യുവാക്കള്‍ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും മര്‍ദിക്കുകയുമടക്കം ചെയ്തിരുന്നു.

ചമ്രവട്ടം റോഡിലെ കെ.ജി.പടിയിലുള്ള തിരൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യലഹരിയിലുള്ള സംഘര്‍ഷങ്ങളും അടിപിടികളും പതിവാണെന്ന് നാട്ടുകാര്‍ പരാതിയുയര്‍ത്തുന്നുണ്ട്.

വീഡിയോ കാണാം: