‘ജീവനെടുക്കേണ്ട രീതിയിലുളള ഒരു പ്രവര്‍ത്തനവും സത്യേട്ടന്‍ ചെയ്തിരുന്നില്ല’; പി വി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: നാടിനും പാര്‍ട്ടിക്കും ആവശ്യമായിരുന്ന നേതാവാണെന്നും ജീവനെടുക്കേണ്ട രീതിയിലുളള ഒരു പ്രവര്‍ത്തനവും സത്യേട്ടന്‍ ചെയ്തിരുന്നില്ലന്നും കൊല ചെയ്യപ്പെട്ട സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥനെക്കുറിച്ച് എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു.

ഏതൊരാവശ്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നെന്നും എല്ലാവരോടും ചിരിച്ചു കൊണ്ട് നിശബ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണെന്നും പാലിയേറ്റീവ് കാര്യങ്ങള്‍ക്കുള്‍പ്പെടെ നിരന്തരം പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നെന്നും സത്യേട്ടന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കും കൊയിലാണ്ടി പ്രദേശത്തിനും തീരാനഷ്ടമാണ് പി.വി സത്യന്റെ മരണം.

കൊലപ്പെടുത്തിയതിന്റെ കാരണം കൃത്യമായി വ്യക്തമല്ലെന്നും ദുര്‍നടത്തിപ്പിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും വര്‍ഷങ്ങല്‍ക്ക് മുന്‍പ് പ്രതിയെ പുറത്താക്കിയതായും പറഞ്ഞു.