Category: സ്പെഷ്യല്‍
ശരീരം തളര്‍ത്തിയെങ്കിലും ജീവിതത്തില്‍ തോറ്റുകൊടുക്കാതെ; കുട നിര്‍മ്മാണത്തിലൂടെ ജീവിതം പച്ചപിടിപ്പിക്കാനൊരുങ്ങി നടുവണ്ണൂര്‍ കരുമ്പാപ്പൊഴിയില്‍ സുവര്‍ണ്ണന്‍
ഉള്ളിയേരി: പുളളിയും ഒറ്റനിറങ്ങളും വര്‍ണ്ണങ്ങളും കൊണ്ട് അലങ്കൃതമയ കുടകള്‍. ശരീരം തളര്‍ത്തിയിട്ടും കുട നിര്‍മ്മാണത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് നടുവണ്ണൂര്‍ കരുമ്പാപ്പൊഴിയില്‍ സുവര്‍ണ്ണന്‍. 14 വര്‍ഷത്തോളമായി അരയ്ക്ക് താഴോട്ട് ശരീരം തളര്‍ന്ന് വീല്‍ച്ചെയറിലാണ് സുവര്‍ണ്ണന്‍. എന്നാലും മനസ്സ് തളരാതെ കുടുംബം പോറ്റാനുളള തന്ത്രപ്പാടിലാണ്. വാര്‍പ്പ് പണിക്കാരനായിരുന്ന സുവര്‍ണ്ണന്‍ പണിക്കിടെ രണ്ടാംനിലയില്‍ നിന്നും താഴോട്ട് വീണാണ് അരയ്ക്ക് താഴോട്ട്
‘കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്, ജാഫറും, അജിതും, രാജനും മായാതെ മനസില്‍’; വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 22 വയസ്
വടകര: നാടിനെ ഒന്നടങ്കം നടുക്കിയ, അഞ്ച് ജീവനുകള്‍ പൊലിഞ്ഞ വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 22 വയസ്. 2002ലെ ഇങ്ങനെയൊരു മെയ് 11നായിരുന്നു കേരള ഫയര്‍ റെസ്‌ക്യൂ സര്‍വ്വീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ വെള്ളികുളങ്ങര കിണര്‍ ദുരന്തം സംഭവിച്ചത്. നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ വടകര അഗ്നിശമനാ നിലയത്തിലെ എം ജാഫര്‍, ബി.അജിത് കുമാര്‍,
പൊരിവെയിലിലും വോട്ടിങ് ആവേശത്തിന് കുറവില്ല; തെരഞ്ഞെടുപ്പ് ഉത്സവമാക്കി വോട്ടര്‍മാര്‍, കൊയിലാണ്ടിയിലെയും വടകരയിലെയും ചിത്രങ്ങളിലൂടെ
കൊയിലാണ്ടി: ഉഷ്ണതരംഗ സാധ്യത അറിയിപ്പിലും തിരഞ്ഞെടുപ്പ് ചൂട് ആഘോഷമാക്കുകയാണ് ഓരോ ബൂത്തുകളും. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാവിലെ 7 മണി മുതല്‍ ആരംഭിച്ചു. രാവിലെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ ആളുകളുടെ നീണ്ട നിര തന്നെയാണ് കാണാന്‍ കഴിഞ്ഞത്. വോട്ടിംങ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 26.26 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്.
ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് എങ്ങനെ ജാനകി കാടായി എന്ന കഥ അറിയുമോ? ഈ കത്തുന്ന വെയിലില്‍ കാടിന്റെ തണലില്‍ അരുവിയുടെ ഓരത്തൂടെ ഒരു കുടുംബ യാത്രയുമാകാം
പേരാമ്പ്രയില്‍ നിന്ന്ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റ്യാടി പുഴക്ക് അരികിലെത്താം. പുഴക്ക് കുറുകെ നൂറുമീറ്ററോളം നീളത്തില്‍ ചവറമുഴിപ്പാലം. പാലത്തിന്റെ അവസാനം മുതലാണ് ജാനകി കാടിന്റെ തുടക്കം. മുന്‍ കേന്ദ്രമന്ത്രി വി.കെ കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് കാടിനു ജാനകിക്കാട് എന്ന പേരു വന്നത്. ഏറെ കാലം നീണ്ട നിയമ
”ഫഹദിന്റെ കണ്ണും മുടിയും അഭിനയിക്കുമെന്ന് പറയാറില്ലേ, അത് നേരിട്ട് മനസിലാക്കിയിട്ടുണ്ട്” ആവേശത്തില്‍ സ്റ്റണ്ട് പരിശീലകനായി പ്രവര്‍ത്തിച്ച കൊയിലാണ്ടി സ്വദേശി ഷാകിബ് പറയുന്നു- പരിശീലന വീഡിയോ കാണാം
കൊയിലാണ്ടി: ജീവിതത്തില്‍ അപ്രതീക്ഷിതമായി സിനിമാരംഗത്തെത്തുകയും ഇന്ത്യകണ്ട മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫറായ ചേതന്‍ ഡിസൂസയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഷാകിബ്. ചേതന്റെ അസിസ്റ്റന്റായി ഷാകിബ് വര്‍ക്ക് ചെയ്ത മലയാള ചിത്രം ‘ആവേശം’ നിറഞ്ഞ തിയേറ്ററുകള്‍ കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് ഷാകിബ്.
പെരുന്നാള്‍ ദിനത്തില്‍ സഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി കുറുവങ്ങാട്; ജുമാമസ്ജിദിലെത്തിയവര്‍ക്ക് മധുരം വിളമ്പി മാവിന്‍ചുവട് യുവകൂട്ടായ്മ
കൊയിലാണ്ടി: കേരളത്തില്‍ ഇപ്പോള്‍ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ വിവാദ സംസാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനേക്കാള്‍ വിപരീതമായി മതസൗഹൃദങ്ങള്‍ക്ക് വില നല്‍കുന്ന കാഴ്ചയാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ കാണുന്നത്. കുറുവങ്ങാട് ജുമാമസ്ജിദില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും പായസം വിതരണ ചെയ്തിരിക്കുകയാണ് മാവിന്‍ചുവട് പ്രദേശത്തെ യുവകൂട്ടായ്മ. ജാതിമത ഭേതമന്യേ അടങ്ങുന്ന കൂട്ടായ്മയാണ്
ഇനി തെറ്റിക്കല്ലേ; റംസാന്‍ ആശംസയല്ല, ഈദ് ആശംസ!
കൊയിലാണ്ടി: പെരുന്നാള്‍ ആശംസിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഒരു സംശയമുണ്ടാവാറുണ്ട്. ഈദ് ആശംസകള്‍ എന്നാണോ അല്ലെങ്കില്‍ റംസാന്‍ ആശംസകള്‍ എന്നാണോ പറയേണ്ടതെന്ന്. പലപ്പോഴും ഇവ രണ്ടും കൂടിച്ചേര്‍ത്ത് കൊണ്ടാണ് പലരും ആശംസകളും അറിയിക്കാറ്. എന്നാല്‍ ഈദുല്‍ ഫിത്തറും, റംസാന്‍ എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ തഖ്യുദ്ദീന്‍ കൊയിലാണ്ടി ന്യൂസിനോട് പറയുന്നതിങ്ങനെ. റംസാന്‍ എന്നത്
എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ടിനിപ്പുറവും ട്രെയിന്‍ യാത്ര സുരക്ഷിതമല്ല; ജീവനക്കാര്‍ വരെ കൊല്ലപ്പെടുന്ന സാഹചര്യത്തിലും സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നിട്ട് ഒരാണ്ട് തികഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയില്‍ യാത്ര സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നും ട്രെയിനുകളില്‍ സുരക്ഷിതമായ യാത്രയെന്നത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. യാത്രക്കാര്‍ മാത്രമല്ല, റെയില്‍വേ ജീവനക്കാര്‍വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയിനില്‍ യാത്രക്കാരന്‍ ഒരു ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത് എലത്തൂര്‍ ട്രെയിന്‍
ആനക്കുളത്തെ സുരക്ഷ പാലിയേറ്റീവ് കട്ടക്ക് കൂടെനിന്നു, ഇനിയൊരു ഉത്സവം കൂടലുണ്ടാകില്ലെന്ന് മനസിലുറപ്പിച്ച അവര്‍ പതിനാലുപേരും കണ്‍കുളിര്‍ക്കെ കണ്ടു കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി
കൊല്ലം: ഒരുകാലത്ത് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയാല്‍ പിന്നെ കാളിയാട്ടം കഴിഞ്ഞ് വാളകം കൂടുന്നതുവരെ ഒട്ടുമുക്കാല്‍ സമയവും ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നവര്‍, ഇന്ന് ശാരീരികമായ പരിമിതികളും വാര്‍ധക്യ സഹജമായ പ്രയാസങ്ങളും കാരണം പഴയകാല ഉത്സവഓര്‍മ്മകള്‍ അയവിറക്കി വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നു. അങ്ങനെ കുറച്ചുപേരുണ്ട് കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി. ഇനിയൊരു ഉത്സവം കൂടലുണ്ടാവില്ലെന്ന് മനസില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നവര്‍. കാളിയാട്ടത്തിന്
“കുറ്റ്യാടിപ്പുഴ കടലാക്കും.. ആകാശത്തിന് പന്തലിടും.. കലന്തന്‍ ഹാജിയെ വിളിക്കൂ വടകരയെ രക്ഷിക്കൂ” : കലന്തന്‍ഹാജിയെ ഓർക്കാതെ വടകരക്കാർക്കെന്ത് തിരഞ്ഞെടുപ്പ്.. ചോറോട് ഗേറ്റിലെ ബ്ലോക്ക് മഹാറാലിയാക്കിയ ഹാജിയുടെ ബുദ്ധി വേറെ ആര്‍ക്കുണ്ട്
വടകര: ഏത് തെരഞ്ഞെടുപ്പ് ചൂടിലും വടകരയുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്ന ഒരു പേരുണ്ട് കലന്തന്‍ ഹാജി. കലന്തന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് തമാശകള്‍ സ്വപ്‌നം മസാല പൂശിയും അല്ലാതെയും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കാത്ത അപ്പൂപ്പന്മാര്‍ കുറവായിരിക്കും. അത്രയേറെ അവരുടെ ഓര്‍മ്മകളില്‍ ആ തമാശകള്‍ ചിരിപടര്‍ത്തുന്നുണ്ട്. കുറ്റ്യാടിക്കടുത്തുള്ള ചെറിയ കുമ്പളം സ്വദേശിയായ കലന്തന്‍ ഹാജി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം പത്ത് തവണ