പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: പേരാമ്പ്ര സ്വദേശികളായ രണ്ടുപേരെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിനിരയാക്കിയ സംഭവത്തില്‍ പേരാമ്പ്ര സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ(26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍(26) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇന്ന് വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഫെബ്രുവരി പതിനാലാം തീയ്യതി വാലന്റൈന്‍ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. രാവിലെ വീട്ടില്‍ നിന്ന് പോയ യുവതി വൈകീട്ട് അസ്വസ്ഥതയോടെ തിരിച്ചെത്തിയതിനെ തുടര്‍ന്ന് വീട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പീഢന വിവരം പുറത്തറിയുന്നത്. യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

വടകര ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മൊഴി രേഖപെടുത്തി ഇരുപത്തിനാലു മണിക്കൂറിനകം പ്രതികളെ പിടികൂടുകയായിരുന്നു. സി.ഐ എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ തന്ത്രപൂർവ്വം വലയിലാക്കിയത്.

അന്വേഷണ സംഘത്തിൽ എ.എസ്.ഐ.മാരായ പി.പ്രദീപൻ, ഗിരീഷ്, ഒ കെ.സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. പീഡന സംഘത്തില്‍ കൂടുല്‍പേര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി .ഡി.വൈ.എസ്.പി അബ്ദുള്‍ ഷെറീഫും സി.ഐ. എന്‍.സുനില്‍കുമാറും പറഞ്ഞു