Tag: Pravasiyude Koyilandy

Total 30 Posts

‘ഹലോ, പരേതന്‍ ജീവിച്ചിരിപ്പുണ്ട്’; മൊബൈല്‍ഫോണിനും മുമ്പുള്ള ഗള്‍ഫ് ജീവിത്തിലെ രസകരമായ അനുഭവം ‘സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടി’യില്‍

യാക്കൂബ് രചന ഈ പൊന്നു വിളയുന്ന മരുഭൂമിയിലെത്താന്‍ ഒരുനാള്‍ ഞാനും ഏറെ കൊതിച്ചിരുന്നു. ആഗ്രഹ സാഫല്യമെന്ന പോലെയാണ് ബഹ്‌റൈന്‍ മണല്‍ തട്ടില്‍ ഞാന്‍ കാലു കുത്തിയതും. നേരത്തെ എത്തിയവര്‍ പറഞ്ഞു, ‘നീ അല്‍പം വൈകിപ്പോയീ’ അന്ന് എന്റെ പ്രായം 20-നു താഴെ. ഞാന്‍ ജന്മമെടുക്കുന്നതിന് മുമ്പേ ഇവിടെ എത്തേണ്ടതായിരുന്നൂ എന്നാണോ അവര്‍ ഉദ്ദേശിച്ചത്? അന്ന് ഞാന്‍

പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന

യാക്കൂബ് രചന ബഹ്‌റൈന്‍ പ്രവാസത്തിന്റെ ആരംഭ ദിനങ്ങളില്‍ നാട്ടുകാരുടെ റൂമുകളില്‍ ആചാര സന്ദര്‍ശന വേളകളില്‍ കിട്ടിയ ചില ബിറ്റ്‌സ്, ചിലപ്പോള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും കേട്ടതായിരിക്കാം. കെ.സി. വില്ലാ സന്ദര്‍ശനത്തില്‍ നിന്നും തന്നെ തുടങ്ങാം. സാധാരണക്കാരനില്‍ അസാധാരണക്കാരന്‍ എന്നോ അസാധാരണക്കാരനില്‍ സാധാരണക്കാരന്‍ എന്നോ തിരിച്ചും മറിച്ചും വിശേഷിപ്പിക്കാവുന്ന മഹാമാനുഷിയും പ്രത്യേകിച്ച് നന്തിക്കാര്‍ക്ക് അന്നത്തെ ആശ്രയവുമായ കെ.സി. എന്ന

സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു | സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു

ഷഹനാസ് തിക്കോടി നാട്ടിലെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത പ്രവാസമണ്ണിൽ നിന്നും അറിയേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖാർദ്ര നിമിഷങ്ങൾ വിവരണാതീതമാണ് . ഏതൊരു പ്രവാസിക്കും ഇത്തരം ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരാറുണ്ട്. തൊഴിലിടങ്ങളിലെ സങ്കീർണ്ണതകൾക്കിടയിൽ പൊടുന്നനെ എത്തുന്ന ദുഃഖ വാർത്തകളും പേറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. ഇവിടങ്ങളിൽ താങ്ങും തണലുമായി ഒരു പക്ഷെ സഹമുറിയന്മാർ (ഒപ്പം

ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും മധ്യേ ഇരുട്ടില്‍ ഒരു രൂപം ഞങ്ങളെ മുറിച്ചു കടന്നു; കുവൈറ്റിലേയും കൊയിലാണ്ടിയിലേയും വിചിത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നു ‘സ്കൈ ടൂര്‍സ്&ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ മനോജ്‌കുമാർ കാപ്പാട്

  മനോജ്‌കുമാർ കാപ്പാട് പ്രേതം , ഭൂതം, പിശാച്  തുടങ്ങിയ വിഷയങ്ങളുമായി  ബന്ധപ്പെട്ടു വരുന്ന  വാർത്തൾ  എക്കാലത്തും  മനുഷ്യരുടെ  ചങ്കിടിപ്പ് കൂട്ടന്നവയാണ്.  അടുത്ത കാലത്ത്  നടത്തിയ ഒരുപഠനം തെളിയിക്കുന്നത്  ലോകത്ത് 45 % ആളുകളും ഇത്തരം അന്ധവിശ്വാസത്തിൽ നിന്നും മുക്തരല്ല എന്നാണ്.  മനുഷ്യ മനസിന് പിടികിട്ടാത്ത ഒട്ടേറെ  സമസ്യകൾ   അരങ്ങേറുന്ന അണ്ഡകടാഹത്തിൽ  ചിലതെല്ലാം നമ്മുക്ക്

‘പെരുന്നാൾ ആഘോഷത്തിനിടെ എന്റെ മകനും കൂട്ടുകാരും പടക്കം പൊട്ടിച്ച് അപകടം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ ഓത്ത് പള്ളിയിൽ പണ്ട് കേട്ട് പഠിച്ച ആ വരികൾ എന്റെ ഓർമ്മയിൽ വന്നു’; നാട്ടിലെ പെരുന്നാൾ കാലത്തെ ഓർമ്മകൾ സ്കൈ ടൂർസ് ആന്റ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ പങ്കുവയ്ക്കുന്നു, ഷാഹുൽ ബേപ്പൂർ

ഷാഹുൽ ബേപ്പൂർ വർഷങ്ങൾക്ക് ശേഷമാണ് മഹ്റൂഫ് ഒരു പെരുന്നാളിന് നാട്ടിൽ കൂടുന്നത്. അതിന്റെ സന്തോഷവും ആഹ്ളാദവും മനസ്സിലേറ്റിയാണ് അവൻ ആ റമളാനിലെ അവസാനത്തെ നോമ്പ് തുറന്നത്. പ്രവാസിയായ മഹ്‌റൂഫ് ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമായിരുന്നു പെരുന്നാരാവിനു മിട്ടായിതെരുവിലൂടെ ഉള്ള ഒരു നടത്തം. കോഴിക്കോടിന്റെ തുടിപ്പ് അറിയാൻ അതിനേക്കാൾ മറ്റൊരു സ്ഥലം ഇല്ലാന്ന് അവനു നന്നായി അറിയാമായിരുന്നു.അങ്ങനെ

‘സാബൂ, ഞ്ഞി സൗദീലല്ലേ? സൗദിക്കാരോട് ഞാന്‍ നൂറാ മാങ്ങല്, യാസീന്‍ കാദര്‍ പറഞ്ഞത് കേട്ട് എനിക്ക് ആകാംക്ഷയായി’; സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് ശിഹാബ് കൊയിലാണ്ടി

ശിഹാബ് കൊയിലാണ്ടി കാലം കരവിരുതാൽ കയ്യൊപ്പുചാർത്തിയ ഓരോ ദേശത്തിന്റെയും എഴുതാക്കഥകളിലെ ചിതലരിച്ച കാണാപ്പുറങ്ങളിൽ കാണാം, വിദൂഷകവേഷം കെട്ടിയാടാൻ വിധിക്കപ്പെട്ട പരമസാത്വികരായ ഒരുപറ്റം പച്ചമനുഷ്യരുടെ ദൈന്യതയാർന്നതെങ്കിലും പുഞ്ചിരി തെളിയുന്ന ചോരവറ്റിയ മുഖങ്ങൾ… കിഴക്ക്, അരയ്ക്കൊപ്പം ഉയരത്തിൽ ഭീമാകാരങ്ങളായ മീസാൻ കല്ലുകൾ ആകാശത്തേക്ക് കണ്ണെറിഞ്ഞുനിൽക്കുന്ന വിശാലമായ ഖബർസ്ഥാനും പടിഞ്ഞാറ് ഏത് കാറ്റിലും കോളിലും തിരയിളക്കമില്ലാതെ, ശാന്തമായൊഴുകുന്ന പുഴപോലെ അറബിക്കടലും

സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു

പ്രശാന്ത് തിക്കോടി ‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’ സതീശൻ എന്റെ കണ്ണുകളിലേക്കു

‘ഗള്‍ഫില്‍ ആദ്യം കിട്ടിയ ജോലി ഉറുമ്പുകളെ ചവിട്ടിക്കൊല്ലല്‍, നാട്ടിലേക്ക് വന്നത് 44 ദിവസത്തെ ജയില്‍വാസത്തിന് ശേഷം’; പ്രവാസിയായി ആദ്യം ഗള്‍ഫിലെത്തിയ അനുഭവങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിലൂടെ പങ്കുവയ്ക്കുന്നു തറമ്മല്‍ അബ്ദുള്‍ സലാം

തറമ്മല്‍ അബ്ദുള്‍ സലാം ആദ്യമായി ഞാന്‍ ദുബായില്‍ പോകുന്നത് 1982 ലാണ്. ജൂണ്‍ 16 ന് പയ്യോളിയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലായിരുന്നു യാത്ര. രണ്ടോ മൂന്നോ ജീപ്പില് ആളുകള്‍ എന്നെ യാത്രയാക്കാനായി എത്തിയിരുന്നു. പോകുന്നതിന്റെ തലേ ദിവസം സംഭവബഹുലമായിരുന്നു. വീട്ടില് ഒരുപാടാളുകള്‍ വന്നു. ഓരോരുത്തരും അഞ്ചും പത്തും എന്നിങ്ങനെ അവരാല്‍ കഴിയുന്ന തുക എനിക്ക്

പ്രണയത്തിന്റെ മധുരം, വേർപാടിന്റെ വേദന, നിസ്സഹായതയുടെ ശൂന്യത; ഫിലിപ്പീൻ സ്വദേശിനി എലിസബത്ത് കരീനയെ കുറിച്ച് സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതുന്നു

കുഞ്ഞമ്മദ് കൂരാച്ചുണ്ട് കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയുടെ വലിയ മോർച്ചറിയുടെ മുന്നിൽ അവളുടെ കണ്ണീര് ആദ്യമായി വീണു. തടിച്ച കണ്ണടയ്ക്ക് മുകളിലെ നനവ് ഇടക്കിടെ തൂവാലയിൽ ഒപ്പിയെടുത്ത് അവളെന്തോ പിറുപിറുക്കുന്നുണ്ട്. ചുമരിൽ അവളുടെ വിയർപ്പു പൊടിയുന്ന വിരലുകൾ അടയാളം വെക്കുന്നു . ഫിലിപ്പെയിനിലെ ഷാപ്പില എന്ന ഗ്രാമത്തിൽ നിന്നാണവൾ വരുന്നത് എട്ടു വർഷങ്ങൾക്ക് മുമ്പ് തൊഴിൽ

പ്രവാസികളേ, ഇത് വായിച്ച് കണ്ണ് നിറയരുതേ… പ്രിയപ്പെട്ടവളെ വേർപിരിഞ്ഞ് കഴിയുന്ന പ്രവാസിയുടെ ചങ്കുതകർക്കുന്ന വേദന, പൊള്ളിക്കുന്ന വാക്കുകളായി ഇതാ; സ്കൈ ടൂർസ് & ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വീണ്ടും കുറ്റ്യാടി സ്വദേശി കൊച്ചീസ്

കൊച്ചീസ് വായിച്ചിരുന്നു പെണ്ണേ, നിന്റെ കത്ത്, ആവുന്നെങ്കിൽ പ്രവാസിയുടെ ഭാര്യ ആവണം എന്ന് പറഞ്ഞു നീ എഴുതിയ ചെറിയ കത്ത്… ആ കത്ത് ഞാനടക്കമുള്ള പ്രവാസിയുടെ നെഞ്ചൊന്ന് പിടപ്പിച്ചപ്പോൾ ഞങ്ങളെ മനസ്സാ പെണ്ണേ നീ കാണാതെ, അറിയാതെ പോയത്… കാത്തിരുന്ന്, ഖഫീലിന്റെയോ മാനേജരുടെയോ കയ്യും കാലും പിടിച്ചു കിട്ടുന്ന ലീവിന് നാട്ടിലേക്ക് പുറപ്പെടുമ്പോൾ നിന്റെയും മക്കളുടെയും