പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ


പേരാമ്പ്ര: വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നം​ഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്.

സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

Summary: A girl living on rent in Perampra was molested with a promise of marriage; An RSS worker from Koilandi was arrested