”ഞാന്‍ പോവുകയാണ്” ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച് രാത്രി അമ്മയ്ക്ക് സന്ദേശമയച്ചു; മെസേജ് കണ്ട് രാവിലെ മുറിയില്‍ നോക്കിയപ്പോള്‍ കണ്ടത് മകന്റെ മൃതദേഹം; പയ്യോളിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു


പയ്യോളി: പയ്യോളിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് ജീവനൊടുക്കിയത് അമ്മയ്ക്ക് സന്ദേശം അയച്ചശേഷം. രാത്രി ഒന്നരയോടെയാണ് യുവാവ് അമ്മയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്.

”ഞാന്‍ പോവുകയാണ്” എന്നായിരുന്നു സന്ദേശം. രാവിലെ ഫോണില്‍ ഈ സന്ദേശം കണ്ടാണ് അമ്മ യദുകൃഷ്ണയുടെ മുറിയിലേക്ക് പോകുന്നത്. മുറിയിലെത്തി നോക്കിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹമാണ് കണ്ടത്.
കൊയിലാണ്ടി  ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

അച്ഛന്‍: വാസു. അമ്മ: ലത. സഹോദരന്‍: അഭയ് കൃഷ്ണ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായുള്ള ടോൾ ഫ്രീ നമ്പർ: 1056)