പ്രയത്‌നം വിഫലമായി; കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആനക്കുളത്തെ എം.എ. സുധീര്‍ദാസ് അന്തരിച്ചു


ആനക്കുളം: മീത്തലേടത്തില്‍ എം.എ. സുധീര്‍ദാസ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിപിഐഎം പിഷാരിക്കാവ് ബ്രാഞ്ച് അംഗമാണ്.

ഒരുമാസം മുമ്പാണ് അമൃത ഹോസ്പിറ്റലില്‍ വച്ച് സുധീര്‍ദാസ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് അണുബാധ ഉണ്ടാവുകയും തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്കും അവിടുന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.

ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചാണ് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തിയിരുന്നത്. കഴിഞ്ഞമാസം 11 ന് ആയിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ.

പരേതരായ നാരായണന്റെയും രമാഭായിയുടെയും മകനാണ്. ഭാര്യ: സരോജം. മകള്‍: അമിത. മരുമകന്‍: രാഹുല്‍.  സഹോദരങ്ങള്‍: രാമദാസന്‍, ഷീല, പ്രസീത, സ്മിത.

ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.