വ്യാജ കാഫിർ സ്ക്രീൻഷോട്ട്; തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ


വടകര: കാഫിർ പ്രയോഗം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഇക്കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ കാലയളവിൽ വടകര പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയത്.

കാന്തപുരംഎ.പി.അബൂബക്കർ മുസ്ല്യാരുടെ വ്യാജ ലെറ്റർപാഡ് നിർമ്മിച്ച് തെറ്റായ പ്രചരണം നടത്തി. വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടതുപക്ഷ ജനാധി പത്യമുന്നണി സ്ഥാനാർത്ഥി മതവിശ്വാസികളെ അപമാനിച്ചു എന്ന പ്രചരണവും മുസ്ലീങ്ങളെല്ലാം വർഗീയവാദികളാണെന്ന വ്യാജവാർത്തയും എഡിറ്റ് ചെയ്‌ത്‌ പ്രചരിപ്പിച്ചു. ഇതിനിടയിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെടുന്നത്. ഈ കാലയളവിൽ തന്നെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇതുപോലെയുള്ള വർഗീയ വിദ്ധ്വേഷ പ്രചരണത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിച്ചിരുന്നു എന്നും ഇത് സംബന്ധിച്ച്‌ എൽ.ഡി.എഫ് നേതൃത്വം കൊടുത്ത പരാതിയിൽ തന്നെ 17 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തിവരികയും ചെയ്യുകയാണെന്നും ഇതുവരെ പലതിലും അന്വേഷണം പൂർത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല.

എന്നാൽ ഇപ്പോൾ ഡി.വൈ. എഫ്.ഐ നേതാക്കൾക്കെതിരെ തെറ്റായ പ്രചരണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഈ കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നം തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.