വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം ഭയന്ന് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു


ബത്തേരി: കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കാട്ടാനയുടെ ആക്രമണമേറ്റാണ് ബസവി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ദേവഹത്ത് ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തത വരുമെന്നും വനംവകുപ്പ് അറിയിച്ചു.

ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു ബസവി. കോളനിയിലെ മറ്റ് നാലുപേര്‍ കൂടെ കൂട്ടിനുണ്ടായിരുന്നു. കാട്ടില്‍വെച്ച് ആന ഇവരെ ആക്രമിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസവി വീഴുകയായിരുന്നു. പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടയില്‍ പരിക്കേറ്റിട്ടുണ്ട്.