പ്രതിയുടെ മകനും മകളും പ്രതിയ്ക്കെതിരെ മൊഴി നല്‍കിയതും തുണച്ചില്ല; സുഹൃത്തിനെ കൊന്നകേസില്‍ കോടഞ്ചേരി ചെമ്പുകടവ് സ്വദേശിയെ വെറുതെ വിട്ട് കോടതി


കോടഞ്ചേരി: സുഹൃത്തിനെ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ടു കൊണ്ട് വിധി പുറപ്പെടുവിച്ചു. 2021 മാര്‍ച്ച് ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തില്‍ കോടഞ്ചേരി മഞ്ഞുമലയില്‍ ചെറിയാനെ ചെമ്പുകടവ് മാത്യൂമത്തായി അടിച്ചുകൊന്നു എന്നായിരുന്നു കേസ്.

തുഷാരഗിരി കളളുഷാപ്പിലും സുഹൃത്ത് സോജന്റെ വീട്ടിലും മദ്യപിച്ചുവെന്നും തുടര്‍ന്ന് വീട്ടില്‍ എല്ലാവരും തങ്ങിയതിനെതുടര്‍ന്ന് രാത്രി 12 മണിയോടെ ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് കോടഞ്ചേരി പോലീസ് ഇയാള്‍ക്കെതിരെ എടുത്ത കേസ്.

കേസില്‍ പ്രതിയുടെ മകനും മകളും ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിട്ടും പ്രതിയെ വെറുതെവിടുകയായിരുന്നു.