വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു;


[top

കൊച്ചി: വിവാദനായകനായ  ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെ 11.05 ഓടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ എറെ നാള്‍ ജയില്‍വാസത്തിന് ശേഷം ഇയാള്‍ സ്വാമി ചൈതന്യ എന്ന പേരില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറുകയായിരുന്നു.

2008 ല്‍ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. ഇതോടെയാണ് തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകം അറിയുന്നത്.

നഗ്‌നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തതാണ് പീഡനക്കേസില്‍ നിര്‍ണായക തെളിവായത്.