കളമശ്ശേരി സ്ഫോടനം മരണം 4 ആയി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു


കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊളളലേറ്റ് ചികിത്സയിലായിരുന്നു ഒരു സ്ത്രീ കൂടി മരിച്ചു. ആലുവ സ്വദേശി മോളി ജോയ് ആണ് (61) മരിച്ചത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊളളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു മോളി. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

കഴിഞ്ഞ മാസം 29 നാണ് കളമശ്ശേരി ക്ണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടാവുന്നത്. സ്‌ഫോടനത്തില്‍ മരിച്ച് നാലു പേരും സ്ത്രീകളാണ്. ഇവരെ കൂടാതെ 20 പേരായിരുന്നു പൊളളലേറ്റ് ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ മോളിയടക്കം പതിനൊന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. സ്‌ഫോടനം നടത്തിയെന്ന് അവകാശപ്പെടുന്ന ഡൊമനിക് മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണുളളത്.