കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; കാപ്പാട് റൂട്ടിലോടുന്ന ബസിന് നേരെ കല്ലേറ്, യാത്രക്കാര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന് നേരെ കാര്‍ യാത്രക്കാരൻ കല്ലെറിഞ്ഞു. കാപ്പാട് കണ്ണംകടവില്‍ വെച്ച് ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. കാര്‍ യാത്രക്കാരന്‍ കാപ്പാട് കാട്ടിലെ പീടിക ജന്നത് വീട്ടില്‍ സെഫീറിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

കോഴിക്കോട്- കാപ്പാട് റോഡിലോടുന്ന റിച്ചൂസ് ബസിന് നേരെയാണ് കാര്‍ യാത്രക്കാരന്‍ കല്ലെറിഞ്ഞത്. ഇടുങ്ങിയ റോഡായതിനാല്‍ ഇരു വാഹനങ്ങള്‍ക്കും ഒന്നിച്ച് കടന്നു പോകാന്‍ സാധിച്ചിരുന്നില്ല തുടർന്ന് ബസ് പുറകോട്ടെടുത്ത് കാറിന് കടന്ന് പോവാൻ സൗ
കര്യം ഒരുക്കുകയായിരുന്നു.  എന്നാൽ ബസിനെ കടന്ന് പോയതിന് പിന്നാലെ കാര്‍ യാത്രക്കാരൻ ബസിൻ്റെ പുറകുവശത്തെ ചില്ലിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും  ദൃക്സാക്ഷികളായ നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു.

കല്ലേറില്‍ ബസിന്റെ പുറക് വശത്തെ ചില്ല് തകരുകയും കണ്ടക്ടര്‍ അടക്കമുള്ള മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ബസ് ജീവനക്കരുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.