കാപ്പാടെ ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഉമ്മ പൊലീസ് കസ്റ്റഡിയിൽ


ചേമഞ്ചേരി: കാപ്പാട് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി ‘തുഷാര’യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്തതായി അത്തോളി സി.ഐ മുരളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉമ്മയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജുമൈലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കുട്ടിയെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നത് എന്നാണ് സംശയം. ഇന്നലെ രാത്രിയാണ് ഹംദാന്‍ ഡാനിഷ് മരിച്ചത്.

അത്തോളി ഇലാഹിയ ഇംഗ്ലീഷ് സല്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹംദാന്‍. ഡാനിഷ് ഹുസൈനാണ് ഉപ്പ. സഹോദരി ഹല ആസ്യ ഹുസൈന്‍.