തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനു നേരെ ബോംബാക്രമണം


എ.കെ.ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോംബ് എറിഞ്ഞയുടന്‍ ഇയാള്‍ വണ്ടിയുമായി കുന്നുകുഴി ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോയി. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

എ.കെ.ജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഉണ്ടായിരുന്നില്ല. ശബ്ദം കേട്ടാണ് പൊലീസ് ഓടിയെത്തിയത്.

സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിയും ഓഫീസിന് അകത്തുണ്ടായിരുന്നു.