തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി ബസ്സും മണ്ണ് കയറ്റിപ്പോകുന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചു; 16 ലേറെപ്പേര്‍ക്ക് പരിക്ക്


തൃശ്ശൂര്‍: ടോറസ് ലോറയും കെ.സെ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് പതിനാറിലേറെ പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ നാല് മണിയോടെ കുന്നംകുളം കുറുക്കന്‍പാറയില്‍ വച്ചാണ് അപകടം.

ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് ടോറസ് ഡ്രൈവറെ പുറത്തെടുത്തത്.

കെഎസ്ആര്‍ടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.