കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു.

കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍ നിന്ന് നഷ്ടപ്പെട്ടത്.

സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെയാണ് ഇവര്‍ ജ്വല്ലറിയിലെത്തിയത്. ഇവര്‍ പോയ ശേഷമാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. കൊയിലാണ്ടി എസ്.ഐ എം.എന്‍.അനൂപിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

ഒരാഴ്ചയ്ക്കുള്ളില്‍ കൊയിലാണ്ടിയില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ മോഷമാണ് ഇത്. പഴയ ബസ് സ്റ്റാന്റിനു പിറകിലുള്ള ജെയ് ആര്‍ ജ്വല്ലറിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച മോഷണം നടന്നത്.

അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ച താലി ലോക്കറ്റുകള്‍ മോഷ്ടാവ് കവരുകയായിരുന്നു. കടയിലെത്തിയ ആള്‍ വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടിവരാമെന്ന് പറഞ്ഞ് കയ്യിലുണ്ടായി കുട മേശപ്പുറത്തുണ്ടായിരുന്ന ആഭരണ കവറില്‍ വെച്ച് കവറോടുകൂടി എടുക്കുകയായിരുന്നു.

വീഡിയോ കാണാം: