Category: സ്പെഷ്യല്‍

Total 532 Posts

ടുണീഷ്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ മാത്രമല്ല, കൈകളില്‍ ‘ടാറ്റൂ’ കൂടി ചെയ്തുതരും; സര്‍ഗാലയയില്‍ മനംമയക്കും ഗന്ധമുള്ള ചിത്രപ്പണികളുമായി മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് ഈ യുവതി

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ടുണീഷ്യയില്‍ നിന്നുള്ള മനോഹരമായ വസ്ത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും കൊണ്ട് മാത്രമല്ല, പ്രത്യേകതരം ‘ടാറ്റൂ’ കൊണ്ടും മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് രാജയെന്ന യുവതി. ടുണീഷ്യയിലെ പ്രത്യേകതരം സസ്യത്തില്‍ നിന്നെടുക്കുന്ന ഉല്പന്നം ഉപയോഗിച്ചാണ് രാജയുടെ ചിത്രപ്പണി. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ചെറിയൊരു ചെപ്പ്, അതില്‍ പച്ചനിറത്തില്‍ നമ്മുടെ മൈലാഞ്ചിപോലെ തോന്നുന്നൊരു വസ്തു അതുപയോഗിച്ചാണ് ഈ

ഒരു സ്യൂട്ട് കേസുപോലെ കയ്യില്‍ കൊണ്ടുപോകാന്‍ കഴിയുന്ന കൊച്ചുപെട്ടി, ഉപയോഗങ്ങളാണെങ്കില്‍ അനവധി; സര്‍ഗാലയയില്‍ കൗതുകക്കാഴ്ചയായി സിറിയന്‍ സംഘത്തിന്റെ കുഞ്ഞുമേശ

ജിന്‍സി ബാലകൃഷ്ണന്‍ പയ്യോളി: ഒറ്റനോട്ടത്തില്‍ ഒരു ചെറിയ പെട്ടി, നിവര്‍ത്തി വെച്ചാല്‍ മനോഹരമായ ടേബിള്‍. സര്‍ഗാലയില്‍ സിറിയന്‍ സ്റ്റാളിലെ കൗതുകക്കാഴ്ചയായി ഇതിനകം ഈ കൊച്ചുമേശ (Basic Table) മാറിക്കഴിഞ്ഞു. രണ്ടുപേര്‍ക്ക് മുഖാമുഖം ഇരുന്ന് സംസാരിച്ച് ചായ കഴിക്കാനുള്ള സൗകര്യമുള്ള ഒരു മേശ, മുകളിലത്തെ പലക തിരിച്ചിട്ട് കഴിഞ്ഞാല്‍ ഇതൊരു ചെസ് ബോര്‍ഡാകും. മറ്റൊരു വശത്തേക്ക് നീക്കിയാല്‍

വിളക്കിചേര്‍ക്കലോ, മെഷീന്‍വര്‍ക്കോ ഇല്ല; ഇരുമ്പില്‍ കൊത്തിയുണ്ടാക്കിയ ശില്പങ്ങള്‍കൊണ്ട് സര്‍ഗാലയയിലെത്തുന്നവരെ അതിശയിപ്പിക്കുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള രമേശ് വിശ്വകര്‍മ

ഇരിങ്ങല്‍: കറുത്ത നിറത്തില്‍ ഒന്ന് തൊട്ടാല്‍ വീഴുമെന്ന് തോന്നുന്ന ശില്പങ്ങള്‍, അതില്‍ മാനിന്റെ രൂപമുണ്ട്, ചുവരുകളില്‍ തൂക്കാനാവുന്ന അലങ്കാര വസ്തുക്കളുണ്ട്, ഒന്നെടുത്ത് പരിശോധിച്ചാലേ അറിയൂ അതിനുള്ളിലെ കൗതുകം. ഇരുമ്പില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ഗാലയ കരകൗശലമേളയില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നെത്തിയ രമേശ് വിശ്വകര്‍മ. ബസ്തറിലെ ആദിവാസി വിഭാഗങ്ങള്‍ ഇരുമ്പില്‍ തയ്യാറാക്കിയ കരകൗശല ഉല്പന്നമാണ്

കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും ഈ ”ആന” കളിപ്പാട്ടങ്ങള്‍, ചിരട്ടയിലും മരത്തിലും തീര്‍ത്ത കരകൗശല വസ്തുക്കളുമായി ക്രാഫ്റ്റ് മേളയിലെ ശ്രീലങ്കന്‍ സ്റ്റാള്‍

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: മരത്തില്‍ തീര്‍ത്ത ആനവേണോ, പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആനവേണോ, ആനകളെക്കൊണ്ടുള്ള ഒരു പസിള്‍ ആയാലോ…. വ്യത്യസ്തമായ പലനിറത്തിലും വര്‍ണത്തിലുമുള്ള പലവിധ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച ആനകളാണ് ശ്രീലങ്കന്‍ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വാങ്ങിക്കാം, കീചെയ്‌നായും വീട്ടുമുറികളെ മനോഹരമാക്കുന്ന അലങ്കാരവസ്തുക്കളായും ഉപയോഗിക്കാം. ചിലട്ടകള്‍കൊണ്ടുണ്ടാക്കിയ

‘ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ, എതാണ് എന്റെ ഒറിജിനല്‍ മുഖം’ സംശയം തീര്‍ക്കാന്‍ ആറന്മുള കണ്ണാടിയുടെ വിശേഷം പറയാനും സര്‍ഗാലയ കരകൗശല മേളയില്‍ ഇത്തവണയുണ്ട് ആറന്മുളയില്‍ നിന്നും സെല്‍വരാജന്‍ ആചാരിയും കൂട്ടരും

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ”ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ ഏതാണ് എന്റെ ഒറിജിനല്‍ മുഖം’ ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല മേളയിലെ ആറന്മുള്ള കണ്ണാടിയുടെ സ്റ്റാളിലെത്തി കണ്ണാടി നോക്കിക്കൊണ്ട് ഒരു പൊലീസുകാരന്റെ സംശയമാണ്. ആറന്മുള കണ്ണാടിയെ പരിചയപ്പെടുത്തുന്ന സെല്‍വരാജ് ആചാരിയ്ക്ക് ഈ ചോദ്യം അത്ര പുതുമയുള്ളതല്ല. അദ്ദേഹം സാധാരണയുള്ള ഒരു കണ്ണാടിയും ആറന്മുള കണ്ണാടിയും മുമ്പിലെടുത്ത്

ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും

ജിന്‍സി ബാലകൃഷ്ണന്‍ പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല

‘തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം’

സോമന്‍ കടലൂര്‍ അതീവ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഓർമ്മപ്പുസ്തകം വായിച്ചതിന്റെ ആഹ്ളാദത്തിലാണ് ഞാൻ. പുസ്തകത്തിന്റെ പേര്: ഓർമ്മകൾ പൂക്കുന്ന രാത്രി. എഴുത്തുകാരൻ: ഷഹനാസ് തിക്കോടി. ഒരേ ദേശക്കാരാണ് ഞങ്ങളെങ്കിലും മൂന്നോ നാലോ വർഷം മുമ്പാണ് ഈ യുവാവിനെ ഞാൻ പരിചയപ്പെടുന്നത്. യഥാർത്ഥ പ്രവാസിയായി ഷഹനാസും നാട്ടുപ്രവാസിയായി ഞാനും ഒരൊളിച്ചുകളി നടത്തുകയായിരുന്നോ എന്ന തോന്നൽ ഉണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ നിർമ്മാതാവ് പേരാമ്പ്രക്കാരന്‍ അനൂപ്: ചീനാട്രോഫിയിലേക്ക് എത്തിപ്പെട്ടത്തിനെക്കുറിച്ച് അനൂപ് സംസാരിക്കുന്നു

പേരാമ്പ്ര: ഇന്ന് റിലീസായ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ചീനാട്രോഫി ധ്യാനിന്റെ കരിയറിലെ മികച്ച കഥാപാത്രമാണെന്നും ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് മോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. പേരിലെ കൗതുകം പോലെ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും, കുടുംബത്തോടൊപ്പം എല്ലാവരും ചിത്രം കാണണമെന്നും അദ്ധേഹം പറഞ്ഞു. പേരാമ്പ്ര സ്വദേശിയ അനൂപ്

ഇടിക്കൂട്ടില്‍ ഇടി മിന്നല്‍ പോലൊരു പേരാമ്പ്രക്കാരന്‍; കിക്ക് ബോക്സിംഗിൽ മെഡല്‍ നേട്ടവുമായി സായൂജ്‌

പേരാമ്പ്ര: കിക്ക് ബോക്‌സിംഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി പേരാമ്പക്കാരന്‍ സായൂജ്. ഡൽഹിയിൽ വെച്ച് നടന്ന അംബേദ്ക്കർ നാഷണൽ ഗെയിംസ് ടൂർണ്ണമെന്റിൽ കിക്ക് ബോക്സിംഗിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയാണ് ചേലിയ ഇലാഹിയ കോളേജ് വിദ്യാർത്ഥിയായ സായൂജ് നാടിന് അഭിമാനമായത്. ഡിസംബർ 2 ,3 തിയ്യതികളിലായ നടന്ന ടൂർണ്ണമെന്റില്‍ ഫുള്‍ കോണ്‍ടാക്റ്റ് 60 kg വിഭാഗത്തിലാണ്‌ ബ്രോൺസ് മെഡൽ

‘ഉളളിലൊരു തീപ്പൊരിയുണ്ടെങ്കില്‍ പ്രായമൊന്നും ഒരു പ്രശ്‌നമല്ലെന്നേ..’; അന്‍പത്തിനാലാം വയസ്സില്‍ എം.എ പൊളിറ്റിക്‌സില്‍ പൊളിയാവാന്‍ ചെങ്ങോട്ട്കാവിലെ നെയ്ത്ത് തൊഴിലാളിയായ പദ്മിനി

ജീവിത പ്രതിസന്ധികള്‍ കാരണം പഠിപ്പ് മുടങ്ങിയ അനേകം ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതുതന്നെയെന്ന് മനസിലുറപ്പിച്ച് കാലം കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ ചെങ്ങോട്ടുകാവിലെ നെയത്ത് തൊഴിലാളിയായ എന്‍.പദ്മിനി അങ്ങനെ ആശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. താല്‍പര്യമുണ്ടെങ്കില്‍ പഠനത്തിന് പ്രായവും പ്രതിസന്ധികളും ഒരു തടമല്ല എന്നതിന് തെളിവായി ഇന്ന് നമ്മുടെ മുന്നിലുണ്ട് പദ്മിനി. വിവാഹം, കുടുംബം, ജോലി, കുടുംബ