സി.പി.എം പ്രവർത്തകരായ സ്ത്രീകൾക്കെതിരെ വാട്‌സ്ആപ്പിലൂടെ അപവാദ പ്രചരണം: ഒള്ളൂർ സ്വദേശിയായ യുവാവിനെതിരെ പരാതി


ഉള്ളിയേരി: വാട്‌സ്ആപ് വഴി ശബ്ദസന്ദേശം പ്രചരിപ്പിച്ച് സ്ത്രീകളെ അപമാനിച്ച യുവാവിനെതിരെ പരാതി. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളെ അപമാനിച്ച ഒള്ളൂര്‍ സ്വദേശിയായ യുവാവിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇയാള്‍ക്കെതിരെ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകുന്ന സ്ത്രീകള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്നും, ഒരു പ്രത്യേക സമുദായത്തില്‍പെട്ടവര്‍ മൂന്നും നാലും പ്രസവിച്ചു ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്നും മറ്റും പറഞ്ഞുകൊണ്ടുള്ള ശബ്ദസന്ദേശം ഇയാള്‍ വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഈ ശബ്ദസന്ദേശം കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തുടര്‍ന്ന് ഈനശബ്ദസന്ദേശത്തിനെതിരെ വ്യാപക പ്രതിഷേധംഉയര്‍ന്നുവരുകയും, പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് യുവാവ് സമൂഹമാധ്യമം വഴി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.