2017ല്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി, സംഭവമറിയാതെ യുവതി കഴിഞ്ഞത് ആറുവര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി പന്തീരങ്കാവ് സ്വദേശിനി



കോഴിക്കോട്:
കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിര ഗുരുതരമായ ഒരു ആരോപണമായി പന്തീരങ്കാവ് സ്വദേശിനി. 2017 ല്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതായാണ് പരാതി.

അതിന് ശേഷം ആയിരുന്നു യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. ആരോഗ്യപ്രശ്‌നം കൂടിവന്നതോടെ നിരവധി ആശുപത്രികളില്‍ യുവതി ചികിത്സതേടിയിരുന്നു. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചതായിരിക്കും എന്നു വരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്‌കാനിംഗില്‍ ആണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

യുവതിയുടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തില്‍ കത്രിക ഉള്ള കാര്യം മനസ്സിലായത്. അതുവരെ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ആരോഗ്യം ക്ഷയിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.