‘വീട്ടിൽ പച്ചത്തേങ്ങയുണ്ടോ, എന്നാ കൊയിലാണ്ടിക്ക് വന്നോളീ’; കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി


കൊയിലാണ്ടി: കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. നാളികേര മേഖലയിൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് കൊയിലാണ്ടിയിൽ വിപുലമായ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്.

നാളികേര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എം.നാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് അധ്യക്ഷയായി. കാർഡ് വിതരണം നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ പി.വിശ്വൻ നിർവ്വഹിച്ചു.

മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിര ടീച്ചർ, ഇ.കെ.അജിത്ത്, കോർപ്പറേഷൻ എം.ഡി എ.കെ.സിദ്ധാർത്ഥൻ, ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, അഡ്വ. സുനിൽ മോഹൻ, ടി.കെ.രാധാകൃഷ്ണൻ, വി.പി.ഇബ്രാഹിം കുട്ടി, രാജൻ ഇ.എസ്, കൃഷി ഓഫീസർ വിദ്യ എന്നിവർ സംസാരിച്ചു.

സംസ്ഥാന നാളികേസന കോർപ്പറേഷൻ മലബാറിൽ അൻപതോളം സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലെ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ ആണ് കിലോഗ്രാമിന് 32 രൂപ വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്. കൊയിലാണ്ടി മുബാറക്ക് റോഡിൽ സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്താണ് സംഭരണ കേന്ദ്രം തുടങ്ങിയിരിക്കുന്നത്.