കാട്ടിലെപീടികയില്‍ കാല്‍നടയാത്രക്കാരിയെ സ്‌കൂട്ടര്‍ തട്ടി; അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധിക മരിച്ചു


കാട്ടിലെപീടിക: കാൽനടക്കാരിയായ വയോധികയെ സ്കൂട്ടർ ഇടിച്ച് അപകടം. ഗുരുതര പരുക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക അന്തരിച്ചു. കാട്ടിൽപീടിക വെങ്ങളം തൊണ്ടിയിൽ മാധവിയാണ് അപകടത്തിൽ മരിച്ചത്. എൺപത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കണ്ടൻകുട്ടിയാണ് ഭർത്താവ്.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഗുരുതര പരുക്കുകളെ തുടർന്ന് മാധവിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലായിരിക്കെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.