ധാർമ്മിക്കിനായി നാട് ഒന്നിച്ചു; ലുക്കിമിയ ബാധിച്ച നാല് വയസ്സുകാരന്റെ ചികിത്സയ്ക്കായി നടേരിയിൽ സംഘടിപ്പിച്ച ചികിത്സ ധനസമാഹരണ സഹായകുറിയിൽ വൻ ജനപങ്കാളിത്തം


കൊയിലാണ്ടി: രണ്ടര വർഷമായി ലുക്കീയിമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ധാർമിക്കിന് വേണ്ടി നാട് ഒന്നിച്ചു. നടേരി എളയടത്ത് മുക്കിൽ നടന്ന ധാർമിക്ക് ചികിത്സ ധന സമാഹരണ സഹായ കുറി വഴിയാണ് ധാർമികനായി പണം സമാഹരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ സഹായ ക്കുറി സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തമാണ് സഹായ കുറിയിൽ ഉണ്ടായത്.


രണ്ടരവർഷമായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ് ധാർമിക്. ചികിത്സയുടെ ആദ്യഘട്ടത്തിൽ രോഗം ഭേദം ആവുകയും ധാർമിക് നഴ്സറി ക്ലാസിൽ പഠനം തുടങ്ങുകയും ചെയ്തിരുന്നു. അതിനിടയിലാണ് ലുക്കിമിയ ധാർമികിനെ വീണ്ടും പിടിമുറുക്കിയത്.

ഇപ്പോൾ എം.സി.സി.യി ൽ ചികിത്സ തുടരുകയാണ്. മജ്ജ മാറ്റിവയ്ക്കൽ ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയാൽ മാത്രമേ ധാർമ്മികിന്റെ ജീവൻ രക്ഷിക്കാനാവൂ.


കൊയിലാണ്ടി നഗരസഭയിലെ മുൻ കൗൺസിലർ ആയിരുന്ന നടേരി കാവുംവട്ടം പയർവീട്ടിൽ മീത്തൽ പി.എം. ബാബുവിന്റെ മകനാണ് ധാർമിക്. 60 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവ് കണക്കാക്കുന്നത്.


ചികിത്സ കമ്മിറ്റിയുടെ ചെയർമാൻ കാനത്തിൽ ജമീല എം.എൽ.എ ആണ്. നഗരസഭ കൗൺസിലർ പി.പി ഫാസിൽ വർക്കിംഗ് ചെയർമാനായും ആർ.കെ അനിൽ കുമാർ കൺവീനറായും പി.വി മാധവൻ ഖജാൻജിയായും പ്രവർത്തിക്കുന്നുണ്ട്.