നാദാപുരത്ത് ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്നതിനിടെ കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; ഭര്‍ത്താവിനെ വേണ്ടെന്ന് മൊഴി



നാദാപുരം:
കുറുവന്തേരിയിലെ ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്നതിനിടെ കാണാതായ യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുയ്യങ്ങാട്ടെ ലിജിത്തിന്റെ ഭാര്യ ശാരി (21) ആണ് ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം മയ്യനാട് കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. കൊല്ലത്തുനിന്നുള്ള അഭിഭാഷകനും കൊട്ടിയം സ്വദേശിയുടെ ബന്ധുവിനുമൊപ്പമാണ് യുവതി വളയം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. യുവതിയെ വളയം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം സ്വദേശിനിയായ ശാരിയെയ വളയത്തെ ഭര്‍തൃവീട്ടില്‍നിന്നും കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

മൂന്നര വര്‍ഷം മുമ്പായിരുന്നു ലിജിത്തുമായുള്ള വിവാഹം വിവാഹം. യുവതിയുടെ ഗള്‍ഫിലുള്ള ബന്ധുക്കള്‍ വഴിയായിരുന്നു വിവാഹം ഉറപ്പിച്ചത്. താലി ഉള്‍പ്പെടെ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവെച്ചാണ് പോയത്. രണ്ടു ജോടി വസ്ത്രങ്ങളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുപോയിരുന്നു.