കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്ന ചർമ്മ രോഗവിദഗ്ദൻ ഡോ.കെ.വി.സതീശൻ വിരമിച്ചു


കൊയിലാണ്ടി: ജനകീയ ഡോക്ടർ ചർമ്മ രോഗവിദഗ്ദൻ ഡോ.കെ.വി.സതീശൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും വിരമിച്ചു. കൊയിലാണ്ടിയിൽ പ്രവർത്തിക്കവെ രോഗികളുമായുള്ള നല്ല ബന്ധം അദ്ദേഹത്തെ ജനകീയ ഡോക്ടറാക്കി മാറ്റി. 28 വർഷത്തെ സർവീസിനിടയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ആർ.എം.ഒ ആയും, അരിക്കുളം പി.എച്ച്.സി, കാസർകോട് മുളിയാർ, ആലപ്പുഴ നൂറനാട് ലെപ്രസി ആശുപത്രി, എരമംഗലം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഒരു വർഷത്തോളം ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ ചാർജ് വഹിച്ചിട്ടുണ്ട്. തലശ്ശേരിയിൽ പ്രവർത്തിക്കവെ കോവിഡ് കാലത്ത് വിവിധ വൃദ്ധസദനങ്ങളിലെ രോഗികളെ ഫോണിൽ ഫോട്ടൊ എടുത്ത ശേഷം, ഈ ഫോട്ടോ സംഘാടകർ ഡോക്ടറെ കാണിച്ച ശേഷം മരുന്നു നൽകിയതിലുടെ ഏറെ ശ്രദ്ധേയനായി.   

ഹോമിയോ ചീഫ്. ഡോ.സീമയാണ് ഭാര്യ. മകൻ ഡോ. വിഷ്ണു. തലശ്ശേരിയിൽ ജീവനക്കാരും, നാട്ടുകാരും, സംഘടനകളും ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. സത്യസായി സേവാസമിതിയുടെ സജീവ പ്രവർത്തകനാണ്.