Category: സ്പെഷ്യല്‍

Total 573 Posts

‘എന്നോട് ഭാര്യ പറഞ്ഞു, ഇനി നിങ്ങള്‍ ഈ പാസ്‌പോര്‍ട്ട് കാണില്ല; പടച്ചോനേ… ഇനി അതവള്‍ ശരിക്കും കത്തിച്ചിട്ടുണ്ടാകുമോ???’ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ രസകരമായ അനുഭവം പങ്കുവയ്ക്കുന്നു, കുറ്റ്യാടി സ്വദേശി കൊച്ചീസ്‌

കൊച്ചീസ് പൊതിഞ്ഞു കെട്ടിയ പെട്ടിയും ഉന്തി എയർപ്പോർട്ടിൽ നിന്നും പുറത്തേക്ക് വരുമ്പോൾ വല്ലാത്ത സന്തോഷത്തിലായിയുന്നു ഞാൻ. സെയിൽസിലാണ് ജോലി. അത് കൊണ്ട് തന്നെ തലക്കകത്ത് എപ്പോഴും കമ്പിനിക്ക് കിട്ടാനുള്ള കച്ചവടക്കാരുടെ കണക്കും നമ്മളെക്കൊണ്ട് എവിടെയൊക്കെ എങ്ങനെയൊക്കെ കച്ചോടം കൂട്ടാൻ പറ്റും എന്നുള്ള ചിന്തയായിരിക്കും. എയർ പോർട്ടിന് പുറത്ത് എന്നെയും കാത്ത് നിൽക്കുന്ന ഉറ്റവരുടെ പുഞ്ചിരിയുള്ള മുഖവും

ഓണത്തിന് ആറാടി കൊയിലാണ്ടിക്കാര്‍; കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യവില്‍പ്പനശാലയില്‍ വിറ്റത് ഒന്നരക്കോടിയിലേറെ രൂപയുടെ മദ്യം, ജില്ലയില്‍ ഒന്നാമത്

കൊയിലാണ്ടി: ഓണത്തിന്റെ ഭാഗമായി നടന്ന മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ജില്ലയില്‍ ഒന്നാമതെത്തി കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡ് പ്രീമിയം മദ്യവില്‍പ്പനശാല. ഒന്നരക്കോടിയിലേറെ രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ പ്രീമിയം കൗണ്ടര്‍ വഴി വിറ്റ് പോയത്. പൂരാടം, ഉത്രാടം ദിവസങ്ങളിലെ മാത്രം കണക്കാണ് ഇത്. 1,56,32,000 രൂപയുടെ കച്ചവടമാണ് കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ ഈ ഓണനാളുകളില്‍ നടന്നത്. 1,51,70,000

കുരുത്തോലക്കുടയും ചൂടി കുടമണി കിലുക്കി മന്ദമംഗലത്തെ വീടുകളിൽ ഓണപ്പൊട്ടനെത്തി; ഇത്തവണ ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് വീടുകളിൽ അനുഗ്രഹം ചൊരിയാനെത്തിയത് നഗരസഭ കൗൺസിലർ സുമേഷ്

സ്വന്തം ലേഖകൻ (ചിത്രങ്ങൾ: റോബിൻ ബി.ആർ) കൊയിലാണ്ടി: കുരുത്തോലക്കുടയും കൈതനാരുകൊണ്ടുള്ള മുടിയും ആടയാഭരണങ്ങളുമെല്ലാമണിഞ്ഞ് കൂശാണി എന്ന പേരുള്ള മണിയടിച്ച് കൊണ്ട് നടന്ന് വരുന്ന ഒരാള്‍. പിന്നാലെ ഒരുപറ്റം കുട്ടികളും. വടക്കേ മലബാറുകാര്‍ക്ക് ചിരപരിചിതമായ ഓണക്കാഴ്ചയാണ് ഇത്. ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരനാണ് ഈ വേഷവിധാനങ്ങളോടെ നാട്ടിലെ ഓരോ വീടുകളിലും അനുഗ്രഹം ചൊരിയാനായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ

ആർപ്പോ…ഇർർറോ… കുട്ടനാടിന്റെ ആർത്തിരമ്പം ഇങ്ങിവിടെ നമ്മുടെ അകലാപ്പുഴയിലും കേൾക്കാം; കൊടക്കാട്ടുമുറിയിലെ മലബാർ ജലോത്സവം സെപ്റ്റംബർ പത്തിന്, തുഴ പിടിക്കാൻ വനിതകളും

കൊയിലാണ്ടി: കുട്ടനാടൻ ജലോത്സവത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചുകൊണ്ട് മലബാർ ജലോത്സവത്തിനായി ഒരുങ്ങി അകലാപ്പുഴ. സെപ്റ്റംബർ പത്തിനാണ് അകലാപ്പുഴയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളങ്ങൾ കുതിച്ചുപായുക. വള്ളംകളി മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളാകെ. പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ്

ഓണം ‘സ്പെഷ്യൽ’ ഫോട്ടോസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി പങ്കിടൂ; കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനം; കൂടുതൽ വിവരങ്ങളറിയാം

ഉപ്പേരി വറുക്കൽ, അത്തപൂക്കളമിടൽ, ഓണക്കളികൾ അങ്ങനെ ഒരുക്കങ്ങളുടെയും ആഘോഷങ്ങളുടെയും ആരവങ്ങളുയർന്നിരിക്കുകയാണെല്ലോ നാടെങ്ങും, നിങ്ങളുടെ വീട്ടിലും കഥ വ്യത്യസ്തമാകാൻ സാധ്യതയില്ലല്ലോ. വർണ്ണ ശബളമായ നിങ്ങളുടെ സന്തോഷ ഓണം ഞങ്ങളുമായി പങ്കുവെയ്ക്കു. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം ഒരുക്കുന്ന ഓണാരവം -2022 ഫോട്ടോ മത്സരത്തിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു. കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാർത്താ പോർട്ടലായ കൊയിലാണ്ടി ന്യൂസ്

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ

‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)

കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്‍

മല എലിയെ പെറ്റേ! | കഥാനേരം 3

“മല എലിയെ പ്രസവിച്ചത് പോലെ” എന്നൊരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടുണ്ടൊ കൂട്ടുകാര്‍? അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ? ഇല്ലെങ്കില്‍ ആദ്യം ഈ കഥ വായിക്കാം. അപ്പോള്‍ പഴഞ്ചൊല്ലിന്‍റെ അര്‍ത്ഥം മനസ്സിലാകും. എങ്കില്‍ പിന്നെ കഥ വായിക്കാന്‍ തയ്യാറായിക്കോളൂ! [web_stories_embed url=”https://koyilandynews.com/web-stories/kathaneram-episode-3/” title=”മല എലിയെ പ്രസവിച്ച കഥ | കഥാനേരം 3″ poster=”https://koyilandynews.com/wp-content/uploads/2022/09/cropped-Untitled-1.jpg” width=”360″ height=”600″ align=”none”] ഒരു പ്രഭാതത്തില്‍ മലയടിവാരത്തില്‍

‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി

വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള

അനധികൃത സ്ഥലത്തെ പാർക്കിംഗ് വേലി കെട്ടി തടഞ്ഞപ്പോൾ അടുത്ത നറുക്ക് വീണത് പന്തലായനി റോഡിൻറെ വശങ്ങൾക്ക്, എതിരെ വാഹനം വന്നാൽ സ്കൂൾ ബസ്സുൾപ്പെടെയുള്ള വണ്ടികൾ പുറകോട്ടുരുളേണ്ടത് മീറ്ററുകളോളം; യാത്രക്കാരെ ദുരിതത്തിലാക്കി പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് (വീഡിയോ കാണാം)

കൊയിലാണ്ടി: അനധികൃത സ്ഥലത്തെ പാർക്കിങ് തടയിടാൻ വേലി കെട്ടിയടച്ച് വണ്ടികൾ പുറത്തു ചാടിച്ചപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഇരുവശത്തും. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ യാത്രചെയ്യാനെത്തുന്നവര്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് ആണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം നീളമുള്ള റോഡിന്റെ ഇരുവശത്തും