പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പോക്‌സോ കേസില്‍ കോഴിക്കോട് സ്വദേശിയ്ക്ക് 33 വര്‍ഷം കഠിന തടവും പിഴയും


കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ കക്കോടി സ്വദേശിയ്ക്ക് 33 വര്‍ഷം കഠിന തടവ്. ഒന്നാം പ്രതി കക്കോടി സ്വദേശി ഷാജി മുനീറിനാണ് പോക്‌സോ കേസില്‍ 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്.

രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. കോഴിക്കോട് അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.

2017 സെപ്റ്റംബര്‍ ഒമ്പതിനും ഒക്ടോബറിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.