അമ്മയെ കൊന്നതിന് 17 വര്‍ഷമായി ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കകൊണ്ട് അടിച്ചുകൊന്നു, സംഭവം അടൂരില്‍


അടൂര്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ മോഹനന്‍ ഉണ്ണിത്താനാണ് അനുജന്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്.

വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13നാണ് പരോളില്‍ ഇറങ്ങിയത്.

ഇന്ന് പുറത്തുപോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ച് വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മോഹനന്‍ വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന് സതീഷിനെ അടിക്കുകയായിരുന്നു. രണ്ടുപേരും അവിവാഹിതരാണ്.