Tag: National Highway

Total 40 Posts

‘വലിയ അപകടമുണ്ടാകുന്നത് വരെ അധികൃതരെ കാത്ത് നില്‍ക്കാന്‍ വയ്യ’; ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിനടുത്തെ കുഴി അടച്ച് യുവാക്കള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലത്തെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്‌നമാണ് പെട്രോള്‍ പമ്പിനടുത്ത് റോഡിലുള്ള കുഴി. എപ്പോഴാണ് തങ്ങള്‍ ആ കെണിയില്‍ വീഴുക എന്ന ഭയത്തോടെയാണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ഇതിലെ കടന്നു പോകാറ്. അധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന് നടിച്ച മട്ടായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം അഞ്ചോളം യാത്രക്കാര്‍ക്കാണ് ഇവിടെ വീണ്

കൊയിലാണ്ടിയിലെ ഹൈവേ നിറയെ കുണ്ടും കുഴിയും; നന്തി മേല്‍പ്പാലത്തിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത കമ്പനി

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചു. നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയാണ് പാലത്തിലെ കുഴികള്‍ അടച്ചത്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് കുഴികളടച്ചത് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം കൊയിലാണ്ടി മേഖലയിലാകെ ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ കുഴിയുള്ളത് തിരിച്ചറിയാനാകാതെ ചെറു

നെല്യാടി റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ

കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്. ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു.

ദേശീയപാതാ വികസനം: മഴ കനത്തത്തോടെ ചെളിക്കുളമായി റോഡുകള്‍; പയ്യോളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ നടുറോഡിലൂടെ അപകടകരമായി നടക്കേണ്ട അവസ്ഥ, വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നടയാത്രക്കാരും ദുരിതത്തില്‍

പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ പാത നിര്‍മ്മാത്തിനായി മണ്ണിട്ട് ഉയര്‍ത്തിയതു കാരണം പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലാവുന്നു. മൂരാട് അയനിക്കാടിന് സമീപം മണ്ണ് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെളളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ നടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്. 45 മീറ്ററില്‍

”ഇതേതാ സ്ഥലം! ഒരു പിടിയും കിട്ടുന്നില്ലല്ലോ”; നന്തി-മൂരാട് ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ സ്ഥലം തിരിച്ചറിയാനാവാതെ യാത്രക്കാര്‍; ഇരുപതാം മൈലില്‍ സ്ഥലപ്പേരെഴുതിയ ഫ്‌ളക്‌സ് തൂക്കി പ്രദേശവാസികള്‍

കൊയിലാണ്ടി: ”ഇതേതാ സ്ഥലം, തിക്കോടി കഴിഞ്ഞോ, പയ്യോളി എത്തിയോ” ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ നന്തിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകവെ പല ബസുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. റോഡരികിലുണ്ടായിരുന്ന കടകളും വീടുകളും ബസ് സ്‌റ്റോപ്പുകളുമൊക്കെ കണ്ട് സ്ഥലം മനസിലുറപ്പിച്ചവര്‍ക്ക് ഇപ്പോള്‍ കാണാനാവുന്നത് വീടുകളും കടകളുമെല്ലാം പൊളിച്ചുനീക്കി നിരപ്പാക്കിയ പ്രദേശമാണ്. അതോടെ സ്ഥലം ഏതെന്ന് മനസിലാക്കാനാവാത്ത

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു; മരളൂരില്‍ വീടുകള്‍ വെള്ളക്കെട്ടില്‍

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് മരളൂര്‍ ഭാഗത്ത് വെള്ളക്കെട്ട്. പ്രദേശത്തെ അഞ്ചോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.   15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍

തൊണ്ണൂറ്റി രണ്ട് വർഷത്തെ റംസാൻ പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ചു; പയ്യോളി പള്ളിക്കിത് അവസാന പെരുന്നാൾ

പയ്യോളി: പയ്യോളി പള്ളിക്കിത് വൈകാരിക വെള്ളിയാണ്. തൊണ്ണൂറ്റിരണ്ട്‍ വർഷങ്ങളായി വിവിധ തലമുറകളോടൊപ്പം നോമ്പ് ആചരിച്ച പയ്യോളി ടൗൺ ജുമാമസ്ജിദ്  പ്രാർഥന നടത്താൻ അടുത്തവർഷം ഉണ്ടാവില്ല. ദേശീയപാത വികസനമെത്തിയതോടെയാണ് പള്ളിയുടെ നിലനിൽപ്പിനെ ബാധിച്ചത്. പള്ളി പൊളിച്ചു മാറ്റേണ്ടതായി വരുകയായിരുന്നു. പള്ളിയുടെ സമീപത്തുള്ള കെട്ടിടങ്ങൾ എല്ലാം ഇതിനകം പൊളിച്ചു മാറ്റി. വിശ്വാസികളുടെ പ്രത്യേക അഭ്യർത്ഥന മൂലം നോമ്പ് കാലം

യാത്രക്കാര്‍ക്ക് ഭീഷണിയൊഴിഞ്ഞു; ദേശീയപാതാ വികസനത്തിന്റെ പാതി പൊളിച്ച പയ്യോളിയിലെ മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചു നീക്കി

പയ്യോളി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന പയ്യോളിയിലെ മൂന്ന് നില കെട്ടിടം ഒടുവില്‍ പൂര്‍ണ്ണമായി പൊളിച്ചുനീക്കി. ടൗണിലെ പഴയ കെ.ഡി.സി ബാങ്ക് കെട്ടിടമാണ് ബുധനാഴ്ച രാത്രിയോടെ പൂര്‍ണ്ണമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴി പോകുന്നവര്‍ക്കുണ്ടായിരുന്ന ഭീഷണി ഇല്ലാതായി. കെട്ടിടം പൊളിക്കാനായി ആദ്യം കരാറെടുത്ത കോഴിക്കോട്ടുകാര്‍ അശാസ്ത്രീയമായാണ് പൊളിച്ചു തുടങ്ങിയത്. മൂന്നു നില

പയ്യോളിയില്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാംനില പൊളിച്ചില്ല; ആദ്യരണ്ട് നിലകള്‍ പൊളിച്ച് കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ തടിയൂരി കരാറുകാരന്‍

പയ്യോളി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ മൂന്നുനിലകളുള്ള കെട്ടിടം അശാസ്ത്രീയമായി പൊളിച്ചത് അപകടഭീഷണിയാവുന്നു. മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നില ഒഴിവാക്കി പണി തുടങ്ങിയതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. കെട്ടിടം അപകടാവസ്ഥയിലായതോടെ പണിപൂര്‍ത്തിയാക്കാതെ സ്ഥലംവിട്ടിരിക്കുകയാണ് കരാറുകാരന്‍. പയ്യോളി ടൗണിന്റെ വടക്കുഭാഗത്തെ പഴയ കെ.ഡി.സി ബാങ്ക് നിലനിന്നിരുന്ന കെട്ടിട സമുച്ചയമാണ് പാതിവഴിയില്‍ പൊളിച്ചനിലയില്‍ കാണപ്പെട്ടത്. [ad-attitude] നിലവില്‍ ഏതു