വിങ്ങലായി സെെനികൻ അനീഷ്; ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച അത്തോളി സ്വദേശിക്ക് യാത്രാമൊഴിയേകി നാട്


അത്തോളി: വിനോദയാത്രക്കായി പോയ മകനെ കാത്തിരുന്ന വീട്ടലേക്ക് അവൻ വീണ്ടുമെത്തി, കരഞ്ഞ് കലങ്ങിയ കണ്ണുകളിലൂടെ വീണ്ടുമൊരിക്കൽ കൂടി അനീഷിനെ അവർ കണ്ടു. കണ്ണീരോടെ യാത്രയാക്കി. വികാര നിർഭരമായ മൂഹൂർത്തങ്ങൾക്കാണ് മേഘാലയയിലെ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച അത്തോളി സ്വദേശിയായ സെെനികൻ അനീഷിന്റെ വീട് സാക്ഷ്യം വഹിച്ചത്. 

നാട്ടിലെത്തിയ അനീഷ് അവധി കഴിഞ്ഞ് മെയ് 12 നാണ് കുടുംബ സമേതം ജോലി സ്ഥലത്തേക്ക് പോയത്. തുടർന്ന് അവിടെ നിന്ന് ചിറാപുഞ്ചിലെ ലിംഗ്‌സിയാര്‍ വെളളച്ചാട്ടത്തില്‍ കുടുംബവുമൊത്ത് വിനോദ യാത്രയ്ക്ക് പോവുകയായിരുന്നു. ‌യാത്രക്കിടെ ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണാണ് അനീഷ് മരിക്കുന്നത്. അനീഷിന്റെ ആക്സ്മിക വിയോ​ഗത്തിന്റെ ഞെട്ടലിലായിരുന്നു കുടുംബവും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം.

എംഎൽഎ കാനത്തിൽ ജമീല ആദരാഞ്‌ജലിയർപ്പിക്കുന്നു

എംഎൽഎ കാനത്തിൽ ജമീല അന്ത്യോപചാരമർപ്പിക്കുന്നു

സെെനികരുടെ അകമ്പടിയോടെ ഉച്ചയ്ക്ക് ശേഷമാണ് അനീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. അനീഷിനെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. ഔ​ദ്യോ​ഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിച്ചു.