കാപ്പാട്, സാന്റ്ബാങ്ക്‌സ് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണത്തോടെ പ്രവേശനം; കക്കയത്ത് പ്രവേശന വിലക്ക് തുടരും


കോഴിക്കോട്: ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണത്തോടെ പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്, അരിപ്പാറ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. അതേസമയം കക്കയത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുകയില്ല.

സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ച ഇടങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചത്. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 30നാണ് കക്കയം, തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്.