ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒൻപത് കൊയിലാണ്ടി സ്വദേശികൾ പിടിയിൽ


കൊയിലാണ്ടി: ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശികൾ പിടിയിൽ. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്.

അമ്പലവയലിലെ ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനഞ്ചു പ്രതികളിൽ ഒൻപത് പേർ കൊയിലാണ്ടി സ്വദേശികളാണ്. മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു.


ഏപ്രിൽ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവമുണ്ടായത്. അർധരാത്രിയിൽ ഹോംസ്റ്റേയിൽ അതിക്രമിച്ചു കയറുകയും മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇവർ മുഖം മൂടി അണിഞ്ഞിരുന്നു. ഹോംസ്റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോണും സ്വർണമാലയും ഇവർ മോഷ്ടിച്ചു.

യുവതി പരാതി നൽകിയതിനെ തുടർന്ന് ബത്തേരി ഡിവൈ.എസ്.പി. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള 24 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.

ആദ്യം ഹോം സ്റ്റേ നടത്തിപ്പുകാരും പിന്നീട് ഇടനിലക്കാരും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ബാക്കിയുള്ള രണ്ടുപ്രതികളെയും പിടികൂടിയിരുന്നു.