‘കെ. മുരളീധരനെക്കാള്‍ വലിയ പോരാളിയല്ല ഷാഫി പറമ്പില്‍’; വിസിറ്റിംങ് വിസയില്‍ വന്നത് താനല്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച് കെ.കെ ശൈലജ


വടകര: കെ. മുരളീധരനെക്കാള്‍ വലിയ പോരാളിയല്ല ഷാഫി പറമ്പിലെന്ന് വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജ. ടി.പി വധം മാത്രമാണ് യു.ഡി എഫിന്റെ ആയുധമെന്നും നാടിനെ ബാധിക്കുന്ന മറ്റു വിഷയങ്ങളൊന്നും യു.ഡി എഫ് ചര്‍ച്ചയാക്കാറില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വടകരയിലേക്ക് വിസിറ്റിംങ് വിസയില്‍ വല്ലത് താനല്ലെന്നും കെ.കെ ഷൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍.ഡിഎഫിനെ സംബന്ധിച്ച് ഷാഫി പറമ്പില്‍ ഒരു വലിയ പോരാളിയല്ലെന്നും നാട്ടിലെ ജനങ്ങള്‍ വളരെ അസ്വസ്തരാണെന്നും എന്താകും രാജ്യത്തിന്റെ ഭാവി, മതേതരത്വം എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും യു.ഡി എഫിന് വിഷയമേ അല്ലെന്നും ശൈലജ ആരോപിച്ചു.

ടി.പി ചന്ദ്രശേഖരന്റെ വധം വളരെ സങ്കടമുണര്‍ത്തുന്ന കാര്യമാണെന്നും പക്ഷെ വടകര നിയോജകമണ്ഡലത്തിലെ ഒരു മണ്ഡലത്തില്‍ അല്ലാതെ ബാക്കിയെല്ലായിടത്തും ഇടതുപക്ഷമാണ് വിജയിച്ചതെന്നും ടി.പി വിഷയം മാത്രം ചര്‍ച്ച ചെയ്തിരുന്നങ്കില്‍ ഇടതുപക്ഷം ജയിക്കുമായിരുന്നോ എന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.