മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് മുങ്ങി; ചോമ്പാല ഹാർബറിൽ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ


വടകര: മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചോമ്ബാല ഹാർബറില്‍നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം തോടബഗാർ സ്വദേശി ധർമപാല്‍ സുവർണ (48) യാണ് പിടിയിലായത്.

മംഗലാപുരം പനമ്പൂർ പൊലീസ് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡിന്റെ സഹായ ത്തോടെ അറസ്റ്റ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നും മുതുകപ്പയെന്ന ബസവരാജ് (38) നെ കൊല ചെയ്ത് മുങ്ങിയ പ്രതി മത്സ്യബന്ധന തൊഴിലാളികള്‍ക്കൊപ്പം ചോമ്പാലയിൽ ജോലി ചെയ്തുവരികയായിരുന്നു.

വാക്കേറ്റത്തിനിടെ സുഹൃത്തായ ബസവരാജിനെ കൊലപ്പെടുത്തിയാണ് പ്രതി മുങ്ങിയത്. നാലുദിവസത്തോളമായി ചോമ്പാലയിലും പരിസരത്തും പ്രതി താമസിച്ച്‌ വരികയായിരുന്നു. മംഗലാപുരത്തുനിന്ന് ഫൈബർ വള്ളത്തിലാണ് ചോമ്ബാലയിലെത്തിയത്. മത്സ്യബന്ധനത്തിടെയാണ് പ്രതി പൊലീസിന്റെ പിടിലായത്.

Summary: Killed a young man in Mangaluru and drowned in Kerala; Accused who was absconding in Chombala Harbor arrested