പേരാമ്പ്രയിൽ നിന്നും രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ


പേരാമ്പ്ര: പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ആരാമത്തിൽ അർജുൻ ആണ് അറസ്റ്റിലായത് . ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പേരാമ്പ്ര പ്രിൻസിപ്പൽ എസ് ഐ വിനോദ് കുമാർ ആണ് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുമ്പാണ് പെെതോത്ത് സ്വദേശി മെഹ്നാസ്, മുഹമ്മദ് അസ്ലം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുവരെയും വയനാട്ടിലേക്കാണ് മാറ്റാൻ ശ്രമിച്ചത്. യാത്രക്കിടയിൽ ഇരുവരും സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ അർജുനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഈ കേസിൽ നേരത്തെ പാലേരി സ്വദേശി മുഹമ്മദ് ഇജാസ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എ.എസ്.ഐ സുധാരത്നം, സീനിയർ സിപിഒ സുനിൽകുമാർ സി എം, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.