വോട്ടിങ് മെഷീനുള്‍പ്പെടെ പൊതുതെരഞ്ഞെടുപ്പിന്‍റെ മാതൃക പകർത്തി; വിദ്യാർത്ഥികള്‍ക്ക് വോട്ടെടുപ്പ് അനുഭവം പകർന്ന് കാവുംവട്ടം മാപ്പിള യു.പി സ്കൂള്‍ പാർലമെന്ററി തെരഞ്ഞെടുപ്പ്


കൊയിലാണ്ടി: തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. കാവുംവട്ടം മാപ്പിള യൂപി സ്കൂളിൽ ആണ് ഈ തവണയും പൊതുതിരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. നാല് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 2 ശതമാനം പേര്‍ നോട്ടയിലും വോട്ട് രേഖപ്പെടുത്തി.

പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു കാവുംവട്ടം എം യു പി സ്കൂളിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പ്രചരണം , വോട്ടേഴ്സ് ലിസ്റ്റ് , പോളിംഗ് ബൂത്ത് , പോളിംഗ് ഏജന്റുമാർ പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ തുടങ്ങി എല്ലാം അതേപടി പകർത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് . തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഓരോ വോട്ടർമാരെയും അകത്തു കടത്തിവിടുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ. 94% വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തി.

വോട്ടര്‍ അകത്തെത്തിയാല്‍ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടേഴ്സ് ലിസ്റ്റിൽ ഒത്തുനോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടിയത് . തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക്അവിടെ സജ്ജീകരിച്ച മെഷീനിൽ സ്ഥാനാർത്ഥിയുടെ ചിത്രവും പേരും ചിഹ്നവും. ഇഷ്ട സ്ഥാനാർത്ഥിക്കു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാൽ ബീപ് ശബ്ദം.

പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തെരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് അധ്യാപകർ പറഞ്ഞു.75.89 ശതമാനം വോട്ടോടെ സായ്‌ വിജയിയാപ്പോള്‍ , എട്ടുപേര്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്തിയും കൗതുകമായി.. സ്കൂൾ പി ടി എ ഭാരവാഹികളും, ഒട്ടനവധി രക്ഷിതാക്കളും, സ്കൂൾ മാനേജ് മെന്റ് പ്രധിനിധികളും അധ്യാപകർക്കു ഒപ്പം ആവേശകരമായ ഈ തിരഞ്ഞെടുപ്പന് സാക്ഷ്യം വഹിച്ചു.