പെട്ടന്നൊരു വയറു വേദന വന്ന് ആശുപത്രിയിൽ കൊണ്ട് പോയതാണ്, പിന്നീടെത്തുന്നത് നിശ്ചലമായി; നമ്പ്രത്ത്കരയിലെ പ്രകാശന്റെ വിയോഗം ഇനിയും വിശ്വസിക്കാനാവാതെ നാടും വീടും


കൊയിലാണ്ടി:നാട്ടുകാരുടെ പ്രയ്യപ്പെട്ടവൻ, എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് മറുപടി നൽകാനാവാതെ സുഹൃത്തുകളും. ഇനി പ്രകാശൻ ഇല്ല എന്നത് ഉൾക്കൊള്ളാൻ ഇവരാർക്കും തന്നെ കഴിഞ്ഞിട്ടില്ല.ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ മരണപ്പെട്ടത്.

എല്ലാവരോടും സൗഹാർദപരമായി ഇടപെടുന്ന പ്രകാശന് കൊയിലാണ്ടിയിൽ വലിയ സൗഹൃദവൃന്ദം തന്നെയുണ്ടായിരുന്നു. ചുമട്ട് തൊഴിലാളിയായിരുന്ന വേലായുധന്റെ മകനായ പ്രകാശൻ സി.പി.എം ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. കൊയിലാണ്ടി പുതിയ സ്റ്റാൻഡ് പരിസരത്തുള്ള സൗന്ദര്യ ​ഗോൾഡ് കവറിങ്ങ് ഉടമയായ പ്രകാശൻ. ജാനകിയാണ് അമ്മ. ഭാര്യ: രസിത, അലൻ, സിയോണ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ബാബു, ഉഷ, വത്സൻ, ബിജു.

വെള്ളിയാഴ്ച പെട്ടന്നുള്ള വയറുവേദനയെ തുടർന്നാണ് പ്രകാശനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കിഡ്നി സംബന്ധയായ അസുഖങ്ങളാലാണ് പ്രകാശന് വയറു വേദന അനുഭവപ്പെട്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്.

ചെറിയ അസുഖം എന്നതിലുപരി മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലത്തതിനാലാണ് പ്രകാശന്റെ അസുഖം മനസ്സിലാവാതെ പോയത്.പ്രകാശന്റെ പെട്ടന്നുള്ള മരണത്തിൽ നടുങ്ങിയിരിക്കുകയാണ് നമ്പ്രത്ത്ക്കരയിലെ കുടുംബവും സുഖൃത്തുക്കളും.

 

summary: Home and friends still unable to believe the death of Prakash who passed away yesterday in Namprathkara