പൊതുഇടങ്ങളിൽ കൊടിമരങ്ങൾ വേണ്ട; പാതയോരങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി
എറണാകുളം: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി ഉത്തരവ്.നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ഉത്തരവിൽ പറയുന്നു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സർക്കുലർ നല്‍കണം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്.സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു
അതേസമയം കണ്ണൂർ പിണറായി പഞ്ചായത്തിലെ ഫ്ളക്സ് നീക്കാൻ ചെന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഇടത് നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സംസ്ഥാന പൊലീസ് മേഥാവിയോട് റിപ്പോർട്ട് തേടിയ സിംഗിൾ ബെഞ്ച് എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട് നൽകണമെന്നും നിർദേശിച്ചു. പുതിയ കേരളമെന്ന് പറഞ്ഞാൽ പോര അക്കാര്യത്തിൽ ആത്മാർഥ വേണമെന്നും അനധികൃത ഫ്ളകസുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.