Category: സ്പെഷ്യല്‍

Total 572 Posts

ഉപ്പും മുളകും വെളിച്ചെണ്ണയും അതില്‍ മുക്കിയെടുത്ത നല്ല പച്ചമാങ്ങ, പിഷാരികാവിലെ കാളിയാട്ട ദിവസത്തിന്റെ രുചി; ആചാരപൂര്‍വ്വം മാങ്ങ വിതരണം ചെയ്ത് പാലോളിത്തറവാട്ടുകാര്‍-അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: ഉപ്പും മുളകും വെളിച്ചെണ്ണയും ഇട്ട് അതില്‍ മുങ്ങിനിവര്‍ന്ന മാങ്ങ, ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് വൈകുന്നേരം ക്ഷേത്രത്തിലെത്തിയ ഏറെപ്പേരും ഈ രുചിയോടെയാണ് ചടങ്ങുകള്‍ ആസ്വദിച്ചത്. മൂടാടി പാലോളിത്തറവാട്ടുകാര്‍ കഴിഞ്ഞ 45 വര്‍ഷമായി തുടര്‍ന്നുപോന്ന മാങ്ങകൊടുക്കല്‍ ഇത്തവണയും പൂര്‍വ്വാധികം ഭംഗിയോടെ തന്നെ പൂര്‍ത്തിയാക്കി. കുട്ടികളെന്നോ ചെറുപ്പക്കാരെന്നോ

വാദ്യവിസ്മയമൊരുക്കി മട്ടന്നൂരും സംഘവും, ഭക്തിസാന്ദ്രമായി പുഴത്തെഴുന്നള്ളത്ത്, ജനസാഗരമായി പിഷാരികാവ് ക്ഷേത്രവും പരിസരവും; കൊല്ലം പിഷാരികാവിലെ വലിയ വിളക്ക് ദിവസത്തെ കാഴ്ചകള്‍ ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊല്ലം: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലൊന്നായ വലിയ വിളക്ക് ദിവസം പതിനായിരങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും കാഴ്ചകള്‍ കാണാനായെത്തിയത്. ക്ഷേത്രത്തിലെ ആഘോഷവരവുകളും പുറത്തെഴുന്നള്ളത്തും രണ്ടുപന്തിമേളവും കരിമരുന്ന് പ്രയോഗവും അടക്കമുള്ള കാഴ്ചകളായിരുന്നു വലിയ വിളക്ക് ദിനത്തില്‍ പ്രധാനം. ജോണി എംപീസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.

പിഷാരികാവിലെ ദേവിയുടെ നാന്തകത്തിന് അകമ്പടി സേവിക്കുന്ന ചെട്ടിമാര്‍; കാലവും ദൂരവും തലമുറകളും പിന്നിട്ട ഈ ആചാരത്തിനു പിന്നിലെ കഥകളറിയാം

കൊയിലാണ്ടി: പിഷാരികാവിലെ നാന്തകം എഴുന്നള്ളിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് അകമ്പടി ചെട്ടിമാര്‍. നാന്തകം എഴുന്നള്ളിക്കുമ്പോള്‍ ആനയ്ക്ക് മുമ്പിലായാണ് ഇവര്‍ നില്‍ക്കുക. സംസാരിക്കുന്നത് തമിഴും. ഷര്‍ട്ട് ധരിക്കാതെ വര്‍ണ്ണക്കവ് തുണികള്‍ കൊണ്ട് തലയില്‍ കെട്ടി കസവുമുണ്ടുടുത്ത പൂണൂലിട്ട ഇവരാണ് അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെടുന്നത്. നാന്തകം എഴുന്നള്ളത്ത് ആരംഭിക്കുമ്പോള്‍ ഇവര്‍ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചൊല്ലും. ചിലപ്പതികാരത്തിലെ

പിഷാരികാവിലെ ആനപ്രേമികളുടെ കണ്ണീരിന് ഏഴാണ്ട്; ഗജവീരന്‍ ഗുരുവായൂര്‍ കേശവന്‍ കുട്ടിയുടെ നോവുന്ന ഓര്‍മ്മകളില്‍ കൊയിലാണ്ടി

കൊയിലാണ്ടി: പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിലെ താരമാണ് ആനകള്‍. ആനകള്‍ ഉത്സവ പറമ്പിലേക്ക് വന്നിറങ്ങുന്നത് മുതല്‍ തിരിച്ച് ലോറിയില്‍ കയറുന്നതുവരെ കാഴ്ചകളുടെയും കാഴ്ചക്കാരുടെയും ആഘോഷമാണ്. ആനകളോടുള്ള മനുഷ്യന്റെ കൗതുകവും താല്‍പര്യവും അത്രയും വലുതാണ്. ഈ വര്‍ഷത്തെ കാളിയാട്ടവും അത് സമ്മാനിച്ച മനോഹരമായ ഒരുപാട് ആനക്കാഴ്ചകളും ആനപ്രേമികള്‍ക്ക് ഏറെക്കാലം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണെങ്കിലും ഇന്ന് കാളിയാട്ടം അവസാനിക്കെ ഒരു

മന്ദമംഗലം എന്ന നാടിന്റെ വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മുത്തുകള്‍ കോര്‍ത്ത മാല; പിഷാരികാവിലെ വസൂരിമാല വരവ് അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ പ്രധാന ചടങ്ങുകളിലൊന്നാണ് മന്ദമംഗംലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്റെ മുകളിലേന്തിയ വസൂരിമാലയും കോമരങ്ങളുമെല്ലാം അണിചേര്‍ന്ന വസൂരിമാല വരവില്‍ നിന്നും അഭിറാം മനോജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങളുടെ വയറും മനസും നിറച്ച് ഭക്ഷണക്കമ്മിറ്റി; ഉത്സവദിവസങ്ങളില്‍ അന്നദാനത്തിനെത്തിയത് ശരാശരി നാലായിരത്തിലധികം ഭക്തന്മാര്‍

കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആഘോഷപരിപാടികള്‍ക്കൊപ്പം തന്നെ ഭക്തരുടെ വയറും മനസും നിറച്ച് ക്ഷേത്രത്തിലൊരുക്കിയ ഭക്ഷണവും. ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണമൊരുക്കുകയും പരാതികള്‍ക്കോ പരിഭവങ്ങള്‍ക്കോ ഇടനല്‍കാതെ, പരമാവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ കുറച്ച് അന്നദാനം നിര്‍വഹിക്കുകയും ചെയ്യുന്ന ഭക്ഷണക്കമ്മിറ്റി കയ്യടിനേടുകയാണ്. ക്ഷേത്രത്തിലെ ഓഫീസിന് പിറകിലായി വാങ്ങിയ സ്ഥലത്ത് പണിത അഞ്ച് നില കെട്ടിടത്തിലെ ആദ്യ രണ്ട്

എട്ട് ഗജവീരന്മാരും ഒരു സ്ത്രീയടക്കം പന്ത്രണ്ട് കോമരങ്ങളും; ഇത്തവണ കൂട്ടിച്ചേര്‍ത്തത് 190 മണികള്‍, പിഷാരികാവിലമ്മയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍കാവില്‍ നിന്നും ആഘോഷപൂര്‍വ്വം വസൂരിമാല വരവ്

കൊയിലാണ്ടി: ഭക്തിസാന്ദ്രമായി മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ് ദേവീ സന്നിധിയിലെത്തി. രാവിലെ പതിനൊന്നരയോടെയാണ് ദേവിയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി സ്വാമിയാര്‍ കാവില്‍ നിന്നും ആഘോഷാരവങ്ങളോടെ വസൂരിമാലാ വരവ് ക്ഷേത്ര സന്നിധിയിലെത്തിയത്. ദേവിയെ വസൂരിമാല അണിയിച്ചതിന് പിന്നാലെ ഉച്ചപൂജയും നടന്നു. വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. എട്ട് ഗജവീരന്‍മാരും ഒരു സ്ത്രീയടക്കം

ചോരയിൽ കുളിച്ച് കോമരങ്ങൾ, ഭയവും ഭക്തിയും നിറഞ്ഞ കണ്ണുകളുമായി ഭക്തർ; പിഷാരികാവിലേക്കുള്ള മന്ദമംഗലം വസൂരിമാല വരവിൽ നിന്നുള്ള രഞ്ജിത്ത് ഫോക്കസ് പകർത്തിയ ചിത്രങ്ങൾ കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിലെ വലിയവിളക്ക് ദിവസത്തെ ഭക്തിസാന്ദ്രമായ കാഴ്ചകളിലൊന്നാണ് മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുള്ള വസൂരിമാല വരവ്. ഗജവീരന്മാരും കോമരങ്ങളും അണിനിരന്ന വസൂരിമാലാ വരവിലെ കാഴ്ചകളിലൂടെ.

മതിമറന്ന് മേളത്തിന്റെ ആവേശം ആസ്വദിക്കുന്ന അമ്മയും മകനും; പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള മനോഹരമായ വീഡിയോ കാണാം

കൊയിലാണ്ടി: നാടെങ്ങും ഉത്സവലഹരിയിലാണ്. ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ലഹരിയാണ് ജനങ്ങള്‍ക്ക്. കലാപരിപാടികള്‍, തായമ്പക, മേളങ്ങള്‍, കരിമരുന്ന് പ്രയോഗം, വ്യത്യസ്തമായ ആചാരങ്ങള്‍ ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് പിഷാരികാവ് ക്ഷേത്രോത്സവം. വര്‍ണ്ണശബളമായ ആഘോഷമായ പിഷാരികാവ് കാളിയാട്ടത്തിന്റെ ദിവസങ്ങളില്‍ ഒട്ടേറെ നയനമനോഹരമായ കാഴ്ചകളാണ് ക്ഷേത്രത്തിലും ഉത്സവപ്പറമ്പുകളിലുമെല്ലാം ഉണ്ടാവുക. കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന

പ്രവാചക മാതൃകയിലെ അത്താഴവും നോമ്പുതുറയും | റമദാൻ സന്ദേശം 06 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ സ്വഭാവസംസ്കരണത്തിന്റെയും ഹൃദയശുദ്ധീകരണത്തിന്റെയും വസന്തകാലമാണല്ലോ വിശുദ്ധ റമദാൻ.മറ്റു മതവിശ്വാസികളുടെ വ്രതത്തിൽ നിന്നും ഇസ്‌ലാമിലെ വ്രതത്തെ ഏറെ വ്യത്യസ്തമാക്കുന്ന കാര്യമാണ് നോമ്പിനു വേണ്ടി അത്താഴം കഴിക്കുക എന്നത്.മാത്രവുമല്ല ഇത് പ്രവാചകചര്യ കൂടിയാണ്.”നിങ്ങൾ അത്താഴം കഴിക്കുക,അതിൽ അനുഗ്രഹമുണ്ട്” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള